അബുദാബി: ഗൾഫ് മേഖലയിൽ ഹൂതി ഭീകരരുടെ ആക്രമണ ശ്രമം തകർത്ത തായി യു.എ.ഇ പ്രതിരോധ വകുപ്പ്. രണ്ടാഴ്ചയ്ക്കിടെ രണ്ടാമതും ഇറാൻ പിന്തുണ യോടെ പ്രവർത്തിക്കുന്ന വിമതർ നടത്തിയ രണ്ടാമത്തെ മിസൈൽ ആക്രമണമാണ് ഫലപ്രദമായി തകർത്തത്. രണ്ടു ബാലിസ്റ്റിക് മിസൈൽ വ്യോമപ്രതിരോധത്തിലൂടെ തകർത്തതായാണ് വിവരം.
മിസൈലുകളെ ആകാശത്തുവെച്ച് തകർത്തെന്നും അവശിഷ്ടങ്ങൾ അബുദാ ബിയുടെ പലഭാഗത്തുമായി ചിതറിവീണുവെന്നുമാണ് സൂചന. ആർക്കും അപകടങ്ങൾ സംഭവിച്ചിട്ടില്ലെന്നും യു.എ.ഇ അറിയിച്ചു. ഹൂതികളുടെ ഏതാക്രമണവും നേരിടാൻ സൈന്യം ശക്തമാണ്. രാജ്യത്തിന് നേരെ വരുന്ന ഏത് പ്രതിസന്ധിയും നേരിടും. രാജ്യാന്തര തലത്തിലെ എല്ലാ മുന്നറിയിപ്പുകളും ജാഗ്രതയോടെയാണ് കാണുന്നതെന്നും സൈന്യം പൂർണ്ണ സജ്ജമാണെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്.
രണ്ടാഴ്ച മുന്നേ അബുദാബി വിമാനത്താവളത്തിനും എണ്ണ ടാങ്കറുകൾക്കും നേരെ നടന്ന മിസൈൽ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാർ അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.
Comments