ക്വലാലമ്പൂർ ; മുസ്ലീം നവദമ്പതികൾക്കിടയിൽ പ്രചരിക്കുന്ന ടിക് ടോക്ക് വീഡിയോയ്‌ക്കെതിരെ മതനേതാക്കൾ രംഗത്ത് . ‘അൺബോക്സിംഗ് വധു’ എന്ന ടിക് ടോക്ക് വീഡിയോ മലേഷ്യയിലടക്കം ട്രെൻഡ് ആയി മാറിയിരിക്കുകയാണ് .വിവാഹ രാത്രിയിൽ കണ്ണാടിക്ക് മുന്നിൽ നിന്ന് പ്രണയിക്കുന്നതും , ഹിജാബ് മാറ്റുന്നതുമാണ് വീഡിയോയിൽ ചിത്രീകരിക്കുന്നത് . വൈറലായ ‘അൺബോക്‌സിംഗ് വധു’ എന്ന ടിക്ടോക്ക് ഈ മാസം ആദ്യം മുതലാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നത് .
ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഇത്തരമൊരു വീഡിയോയ്‌ക്ക് 70,000ത്തിലേറെ ലൈക്കുകളും , ഒട്ടേറെ ഷെയറുകളും ലഭിച്ചതോടെയാണ് ദമ്പതികൾക്കിടയിൽ ഇത് വൈറലായത് .
ഇപ്പോൾ ‘അൺബോക്സിംഗ് വധു’ വീഡിയോയുടെ ഭാഗമായി, ഹിജാബ് ധരിച്ചാണ് വിവാഹരാത്രിയിൽ സ്ത്രീകൾ വരന്റെ മുന്നിൽ എത്തുന്നതും . എന്നാൽ ഇത്തരം വീഡിയോകൾ ഇസ്ലാമിക ആചാരങ്ങൾക്ക് വിരുദ്ധമാണെന്നാണ് ആരോപണം. തങ്ങൾ ഇപ്പോൾ നിയമപരമായി വിവാഹിതരാണെന്ന് പ്രഖ്യാപിക്കാനുള്ള മറ്റൊരു മാർഗം മാത്രമാണ് ഈ ആശയമെന്നാണ് മതമേധാവികൾ പറയുന്നത് .
“ഇതുപോലുള്ള ഉള്ളടക്കം എങ്ങനെ തിരിഞ്ഞുവരുമെന്ന് ചിലർക്ക് മനസ്സിലാകുന്നില്ല. നമ്മൾ ഒരു സ്വതന്ത്ര ലോകത്തിലാണ് ജീവിക്കുന്നത്, എന്നാൽ മാതാപിതാക്കളും മരുമക്കളും അടങ്ങുന്ന കുടുംബം ഈ വീഡിയോകൾ കാണുകയാണെങ്കിൽ, അത് എത്ര മോശമായിരിക്കും “ എന്നും ചിലർ പറയുന്നു.
നിരവധി മതനേതാക്കൾ വീഡിയോവിനെക്കുറിച്ച് അഭിപ്രായങ്ങൾ അറിയിച്ചിട്ടുണ്ട്. ഒരു പുരുഷൻ തന്റെ വധുവിന്റെ ഹിജാബ് നീക്കം ചെയ്യുന്നത് “ഭാര്യയെ വിൽക്കുന്നതിന്” സമാനമാണെന്നാണ് മലേഷ്യയുടെ പടിഞ്ഞാറൻ തീരത്തുള്ള പെർലിസ് സംസ്ഥാനത്തുള്ള മുഫ്തി ഡോ മൊഹമ്മദ് അസ്‌രി സൈനുൽ ആബിദീൻ പ്രതികരിച്ചത്.
ഇത്തരം ആചാരങ്ങൾ പിന്തുടരുന്നത് ഒഴിവാക്കണമെന്ന് കാട്ടി പെരാക് സംസ്ഥാനത്തിന്റെ മതവിഭാഗം ഒരു ഫത്വ പുറത്തിറക്കി. ഇസ്‌ലാമിക അധ്യാപനങ്ങൾക്ക് വിരുദ്ധമായ പ്രവണത പാപമാണെന്നും വിദ്വേഷം ക്ഷണിച്ചുവരുത്തുമെന്നും ദമ്പതികൾ അതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഫത്വ പറയുന്നു.
പുരുഷന്മാർ അവരുടെ കുടുംബാംഗങ്ങളെ അല്ലാഹുവിന്റെ കോപം ക്ഷണിച്ചു വരുത്തുന്ന പ്രവൃത്തികളിൽ നിന്ന് സംരക്ഷിക്കണം , അതുപോലെ തന്നെ അല്ലാഹുവിനെ അനുസരിക്കാൻ അവരോട് ആഹ്വാനം ചെയ്യുകയും വേണം. – ഫത്വയിൽ വ്യക്തമാക്കുന്നു. അതേ സമയം പാശ്ചാത്യ സ്വാധീനമാണ് ഇത്തരം ട്രെൻഡുകൾക്ക് പിന്നിലെന്നും മതനേതാക്കൾ പറയുന്നു.
Comments