അമരാവതി: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ ദേശീയ പതാക ഉയർത്തി, വന്ദേ മാതരം മുഴക്കിയ ഹിന്ദുവാഹിനി പ്രവർത്തകനെ അറസ്റ്റ് ചെയ്ത് പോലീസ്. ഗുണ്ടൂരിലെ ജിന്ന സിറ്റിയെന്നും ജിന്ന ടവറെന്നും അറിയപ്പെടുന്ന നഗരത്തിലാണ് പ്രവർത്തകൻ ദേശീയ പതാക ഉയർത്താൻ ശ്രമിച്ചത്. എന്നാൽ ഗുണ്ടൂർ പോലീസ് ഇത് തടയുകയും പ്രവർത്തകനെ കയ്യേറ്റം ചെയ്ത് അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു.
പ്രദേശത്ത് ദേശീയ പതാകയുമായെത്തിയ എല്ലാവരെയും പോലീസ് നിയന്ത്രിക്കുകയും അവരെ പതാക ഉയർത്താൻ വിസമ്മതിക്കുകയും ചെയ്തു. ഇത് പോലീസും പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിലേക്കും നയിച്ചു. പതാകയേന്തിയ പ്രവർത്തകരെ പോലീസ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
Is it a crime to wave the Tricolor or chant ‘Vande Mataram’ in Andhra Pradesh? @ysjagan Ji, the name of the place may be Jinnah Circle, but it’s in India, not Pakistan.
— RajyavardhanRathore (@Ra_THORe) January 26, 2022
ഇതോടെ പോലീസിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ത്രിവർണ പതാകയുയർത്താൻ എന്തുകൊണ്ട് പോലീസ് സമ്മതിക്കുന്നില്ലായെന്നും അതിലെന്താണ് തെറ്റെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിൽ മുഹമ്മദാലി ജിന്നയുടെ പേരിലുള്ള പ്രദേശത്ത് ദേശീയ പതാകയുയർത്തുന്നതും ഭാരത് മാതാ കീ ജയ് വിളിക്കുന്നതും എതിർക്കാൻ ഇത് പാകിസ്താനാണോയെന്ന് എംപി രാജ്യവർദ്ധൻ റാത്തോട് പ്രതികരിച്ചു. സ്ഥലനാമം ജിന്ന സർക്കിൾ എന്നായിരിക്കും. എന്നാൽ അത് ഇന്ത്യയിലാണ്, പാകിസ്താനിൽ അല്ലെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രയിൽ ത്രിവർണ പതാക ഉയർത്തുന്നത് കുറ്റകരമാണോയെന്നും രാജ്യവർദ്ധൻ റാത്തോട് ട്വിറ്ററിലൂടെ ചോദിച്ചു.
Comments