തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് പുത്തനുണർവ്വുമായി ഐ.എസ്.ആർ.ഒയുടെ പുതിയ വിക്ഷേപണ ദൗത്യം. തദ്ദേശീയമായ അഞ്ച് ഉപഗ്രഹങ്ങളാണ് ഇന്ത്യ ഈ മാസം വിക്ഷേപിക്കുകയെന്ന് പുതുതായി ചുമതലയേറ്റ ഡോ. എസ്. സോമനാഥ് പറഞ്ഞു. കേന്ദ്ര ബഹിരാകാശ വകുപ്പുമന്ത്രി ഡോ. ജിതേന്ദ്ര സിംഗും സംയുക്തമായാണ് പ്രസ്താവന നടത്തിയത്.
ഐ.എസ്.ആർ.ഒയുടെ പുതുതായുള്ള പദ്ധതികളുടെ വിവരങ്ങളാണ് സോമനാഥ് വിശദീകരിച്ചത്. വരുന്ന മൂന്ന് മാസത്തിനകത്ത് നിർണ്ണായക മുന്നേറ്റം ഐ.എസ്.ആർ.ഒ നടത്തുമെന്നാണ് തീരുമാനം. റിസാറ്റ്-1 എ, പിഎസ്എൽവി-സി5-2 എന്നിവ ഫെബ്രുവരിയിൽ വിക്ഷേപിക്കും. ഇതിന് പിന്നാലെ ഓഷ്യൻസാറ്റ്-3, ഐഎൻഎസ്-2ബി, ആനന്ദ്-സി53 എന്നിവ മാർച്ച് മാസത്തിലും എസ്എസ്എൽവി-ഡി1 മൈക്രോ സാറ്റ് മാർച്ചുമാസത്തിലും ബഹിരാകാശത്ത് എത്തിക്കുമെന്നും സോമനാഥ് വ്യക്തമാക്കി.
ഇന്ത്യയുടെ വാർത്താവിതരണ ശൃഖലയ്ക്കായി പുതിയ ഉപഗ്രഹം ജീസാറ്റ്-21 വിക്ഷേപണവും ഈ വർഷം നടക്കും. ന്യൂ സ്പേസ് ഇന്ത്യാ ലിമിറ്റഡ് ചിലവ് വഹിക്കുന്ന പദ്ധതി ഡിടിഎച്ച് സംവിധാനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാ നുള്ളതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ബഹിരാകാശ രംഗത്തിന് നൽകുന്ന ശക്തമായ പിന്തുണയാണ് മുന്നേറ്റങ്ങൾക്ക് കാരണമായതെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.
Comments