കണ്ണൂർ: തമിഴ്നാട്ടിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് അംഗീകാരം നേടിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു കോടിയുടെ തട്ടിപ്പ്. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ വ്യവസായ പ്രമുഖനാണ് തട്ടിപ്പിനിരയായത്.
കണ്ണൂർ ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവ് ഇടനിലക്കാരനായി നിന്ന് നടത്തിയ തട്ടിപ്പിൽ തമിഴ്നാട്ടിലെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരും കണ്ണികളാണെന്ന് വിവരം പുറത്തു വന്നിട്ടുണ്ട്. കുഴൽപ്പണമായാണ് ഒരു കോടി രൂപ ചെന്നൈയിൽ എത്തിച്ചത്.തുടർന്ന് കോൺഗ്രസ് നേതാവ് ഉൾപ്പെട്ട സംഘം ചെന്നൈയിൽ പാർട്ടിയും നടത്തി എന്നാണ് റിപ്പോർട്ട്.
വാനതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കോളേജിന് നിയമഭേദഗതിയെ തുടർന്ന് അംഗീകാരം നഷ്ടപ്പെട്ടിരുന്നു.പുതിയ സർക്കാർ അധികാരത്തിലേറിയതോടെ വീണ്ടും അംഗീകാരം നേടാനുള്ള നീക്കം പരാജയപ്പെടുകയായിരുന്നു.
തുടർന്ന് പള്ളിക്കുന്ന് സ്വദേശിയാ വ്യവസായി പണം തിരിച്ച് നൽകണമെന്നാവശ്യപ്പെട്ടിട്ടും സംഘം പണം തിരിച്ചു നൽകാൻ തയ്യാറായില്ല.വ്യവസായി പിന്നീട് പോലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
Comments