ഇസ്ലാമാബാദ്: ചൈനയിൽ നിന്ന് ആയുധങ്ങൾ സ്വന്തമാക്കി പാകിസ്താൻ.ചൈനീസ് നിർമ്മിത ഹോവിസ്റ്ററുകളുടെ ആദ്യ ബാച്ചാണ് പാകിസ്താൻ ചൈനയിൽ നിന്ന് സ്വീകരിച്ചത്.512 മില്യൺ യുഎസ് ഡോളർ ചെലവഴിച്ചാണ് പാകിസ്താൻ ചൈനയിൽ നിന്ന് അത്യാധുനിക ആയുധങ്ങൾ വാങ്ങിയത്.
ഇന്ത്യയുടെ കൈവശമുള്ള ശക്തിയേറിയ കെ- 9 വജ്ര ഹോവിസ്റ്ററുകളോട് പിടിച്ച് നിൽക്കാനാണ് പാകിസ്താൻ തിരക്കുപിടിച്ച് ആയുധങ്ങൾ സ്വന്തമാക്കിയതെന്നാണ് വിവരം.ഇന്ത്യയെ തടുക്കാൻ ഒറ്റയ്ക്കാവില്ലെന്ന തിരിച്ചറിവിൽ നിന്നാണ് പാകിസ്താൻ ചൈനീസ് ആയുധങ്ങളുടെ സഹായം സ്വീകരിക്കുന്നതെന്നാണ് പരക്കെയുള്ള സംസാരം.
AR-1 ഹെവി റോക്കറ്റ് ലോഞ്ചറുകൾക്ക് പുറമെ 236 SH-15 155 mm വാഹനം ഘടിപ്പിച്ച ഹോവിറ്റ്സറുകൾ വിതരണം ചെയ്യുന്നതിനായി 2019 ലാണ് പാകിസ്താൻ ചൈനീസ് ആയുധ കമ്പനിയായ നോറിങ്കോയുമായി കരാർ ഒപ്പിട്ടത്. പീരങ്കികൾക്ക് പുറമേ, 53 കിലോമീറ്റർ പരിധിയിലുള്ള എക്സ്റ്റൻഡഡ് റേഞ്ച് പീരങ്കി ഷെല്ലുകൾ, ഗൈഡഡ് പീരങ്കി ഷെല്ലുകൾ എന്നിവയുൾപ്പെടെ വിവിധ ആയുധങ്ങൾക്കുള്ള വിതരണവും സാങ്കേതിക കൈമാറ്റവും കരാറിൽ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം.
നിലവിലുള്ള ഭൂരിഭാഗം റഡാറുകൾക്കും ഹൈപ്പർസോണിക് മിസൈൽ ട്രാക്കുചെയ്യാൻ പ്രയാസമുള്ളതിനാൽ റാവൽപിണ്ടിയിലെ ബാലിസ്റ്റിക് മിസൈൽ സംവിധാനം ശക്തമാക്കുന്നതിനാണ് ചൈന പാകിസ്താന് DF-17 മൊബൈൽ, ഖര ഇന്ധനമുള്ള ഇടത്തരം ബാലിസ്റ്റിക് മിസൈൽ വിതരണം ചെയ്യുന്നത്.
Comments