ലക്‌നൗ: ഉത്തർപ്രദേശിൽ എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് മദ്രസ അദ്ധ്യാപകൻ.മെയിൻപൂരി ജില്ലയിലാണ് സംഭവം. കേസിൽ മദ്രസ അദ്ധ്യാപകൻ ജമാൽ അഹമ്മദ് (52) അറസ്റ്റിലായി.തന്റെ മദ്രസയിലെത്തിയ പെൺകുട്ടിയെ പ്രതി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
കൂടെ ഉണ്ടായിരുന്ന പെൺകുട്ടിയുടെ അനുജത്തിയെ കടല കൊടുത്ത് വീട്ടിലേക്ക് തിരിച്ചയച്ചായിരുന്നു പീഡനം.തുടർന്ന് വിവരം പുറത്ത് പറയാതിരിക്കാൻ പ്രതി പെൺകുട്ടിയെകൊണ്ട് ഖുറാനിന്റെയും അല്ലാഹുവിന്റേയും പേരിൽ സത്യം ചെയ്യിപ്പിക്കുകയായിരുന്നു.
മദ്രസയിൽ നിന്ന് സാധാരണയിലും വൈകിയെത്തിയ പെൺകുട്ടി അവശയായി കണ്ടതിനെതുടർന്ന് വീട്ടുകാർ വിവരം തിരക്കുകയായിരുന്നു.പീന്നീട് ശരീരം പരിശോധിച്ചതിൽ നിന്ന് സ്വകാര്യഭാഗങ്ങളിൽ വലിയ മുറിവ് കണ്ടെത്തുകയും കൂടുതൽ വിശദമായി കുട്ടിയോട് കാര്യം അന്വേഷിച്ചപ്പോൾ പീഡനവിവരം വെളിപ്പെടുത്തുകയുമായിരുന്നു.
ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിലെ രാംനഗർ പോലീസ് സ്റ്റേഷനിലെ സുദിയ മൗ സ്വദേശിയാണ് പ്രതിയായ ജമാൽ അഹമ്മദ്. സമീപത്തെ മസ്ജിദിൽ ഏകദേശം 10 വർഷമായി ഇമാം ആണെന്ന് പോലീസ് വ്യക്തമാക്കി .
Comments