വാഷിംഗ്ടൺ: കൊറോണ വാക്സിൻ എടുത്തിട്ടില്ലെന്ന കാരണത്താൽ രോഗിക്ക് ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നിഷേധിച്ച് ആശുപത്രി അധികൃതരുടെ ക്രൂരത.യുഎസിലെ ബോസ്റ്റണിലെ ബ്രിഗ്രാം ആൻഡ് വുമൺസ് ആശുപത്രിയാണ് 31 കാരനായ ഡിജെ ഫെർഗൂസൺ എന്ന രോഗിക്ക് ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നിഷേധിച്ചത്.
അടിയന്തിരമായി ഹൃദയം മാറ്റിവെക്കാനുള്ളവരുടെ പട്ടികയിൽ നിന്ന് ഇയാളുടെ പേര് നീക്കം ചെയ്യുകയായിരുന്നു.അതേസമയം ഇത്തരം ശസ്ത്രക്രിയകൾക്ക് വിധേയരാകുന്നവർ വാക്സിൻ എടുത്തിരിക്കണമെന്നാണ് നയമെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു.
രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ ഫെർഗൂസൻ വാക്സിന്റെ പാർശ്വഫലങ്ങൾ ശസ്ത്രക്രിയയെ ബാധിക്കുമോയെന്ന ഭയം കാരണമാണ് കുത്തിവെപ്പെടുക്കാതിരുന്നത്. തന്റെ മകൻ ഒരിക്കലും ഒരു വാക്സിൻ വിരോധിയല്ലെന്ന് രോഗിയുടെ മാതാവ് വ്യക്തമാക്കി.
മുൻപ് എല്ലാ വാക്സിനുകളും സ്വീകരിച്ചിട്ടുണ്ട്.ആട്രിയൽ ഫൈബ്രിലേഷൻ എന്ന അസുഖം മകന് ഉള്ളതിനാലാണ് പാർശ്വഫലങ്ങൾ ഭയന്ന് വാക്സിൻ സ്വീകരിക്കാതിരുന്നത്.വാക്സിൻ എടുത്താൽ പാർശ്വഫലങ്ങൾ ഉണ്ടാവില്ലെന്ന ആശുപത്രി അധികൃതർ ഉറപ്പ് നൽകണമെന്നും രോഗിയുടെ കുടുംബം ആവശ്യപ്പെട്ടു.
Comments