സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കി പീന്നീട് കൂടിയവിലയ്ക്ക് വിൽക്കുന്നത് പുതുമയുള്ള കാര്യമല്ല.എന്നാൽ യുകെയിൽ സെക്കൻഡ്ഹാൻഡ് സാധനങ്ങൾ വിൽക്കുന്ന ഒരു കടയിൽ നിന്നും 500 രൂപയ്ക്ക് വാങ്ങിയ മരക്കസേര വിറ്റ് പോയത് 16.4 ലക്ഷം രൂപയ്ക്കാണ്.
കസേരയ്ക്ക് പൊന്നും വില ലഭിക്കാൻ ഒരു കാരണമുണ്ട്. ഇരുപതാം നൂറ്റാണ്ടിൻറ തുടക്കത്തിൽ ഓസ്ട്രിയയിലെ വിയന്നയിലുള്ള ഒരു ആർട്ട് സ്കൂളിൽ നിന്നുള്ളതാണ് ഈ കസേര.പതിനെട്ടാം നൂറ്റാണ്ടു മുതൽ ട്രെൻഡായിരുന്ന ഒരു പരമ്പരാഗത തടിക്കസേരയായിരുന്നു ഇത്.
യുകെയിലെ ഈസ്റ്റ് സസെക്സിലെ ബ്രൈറ്റണിലുള്ള ഒരു കടയിൽ നിന്നാണ് യുവതി കസേര വാങ്ങിയത്. എന്നാൽ, വാങ്ങുമ്പോൾ അതിന് വിലയേറിയ ഡിസൈനുള്ളതായി അവർ അറിഞ്ഞിരുന്നില്ല. ഒരിക്കൽ യുവതിയുടെ വീട്ടിൽ വന്ന ഒരു അടുത്ത ബന്ധു കസേരയിൽ എഴുതിയിരിക്കുന്ന തീയതി ശ്രദ്ധിക്കാൻ ഇടയായി.കസേരയെക്കുറിച്ച് കുറിച്ച് കൂടുതൽ അന്വേഷിച്ചു.
ഒടുവിൽ യുവതി ഒരു ചരിത്രകാരനുമായി ബന്ധപ്പെട്ടപ്പോൾ കസേര ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഓസ്ട്രിയയിലെ വിയന്നയിലുള്ള അവന്റ്-ഗാർഡ് ആർട്ട് സ്കൂളിൽ നിന്നുള്ളതാണെന്ന് കണ്ടെത്തുകയായിരുന്നു.
1902-ൽ പ്രശസ്ത ഓസ്ട്രിയൻ ചിത്രകാരൻ കൊളോമാൻ മോസർ ആണ് ഈ കസേര രൂപകൽപ്പന ചെയ്തത് എന്നത് തന്നെയാണ് ഇതിന്റെ മൂല്യമുയർത്തിയത്. ആ കാലഘട്ടത്തിലെ പ്രശസ്ത ആധുനിക കലാകാരനായിരുന്നു മോസർ.
ഇരിപ്പിടത്തിലും കസേരയുടെ പിൻഭാഗത്തും കയറിൽ തീർത്ത ചെക്കർബോർഡ് പോലെയുള്ള ഡിസൈനാണ് കസേരയുടേത്. ഒരു ഓസ്ട്രിയൻ ഡീലർ ആണ് ഫോണിലൂടെ അന്വേഷിച്ച് 16.4 ലക്ഷം രൂപയ്ക്ക് കസേര വാങ്ങിയത്.
Comments