വാഷിംഗ്ടൺ: തായ് വാനെതിരെ ഭീഷണി മുഴക്കി അമേരിക്കയിലെ ചൈനീസ് സ്ഥാനപതി. തായ് വാൻ നിലവിൽ ചൈനയുടെ കണ്ണില കരടായി തായ് വാൻ മാറിയിരിക്കുന്നുവെന്നും ഇത് അമേരിക്ക-ചൈന യുദ്ധത്തിലേക്ക് മാത്രമേ നയിക്കൂ എന്ന മുന്നറിയിപ്പാണ് ചൈനീസ് പ്രതിനിധി തുറന്നടിച്ചത്. അമേരിക്ക യിൽ നിയോഗിക്കപ്പെട്ടിരിക്കുന്ന ചൈനീസ് സ്ഥാനപതി ക്വിൻ ഗാംഗാണ് തായ് വാനും അമേരിക്കയ്ക്കും ഒരേസമയം അന്ത്യശാസനം നൽകുന്ന തരത്തിലാണ് പ്രസ്താവന നടത്തിയത്.
‘തായ്വാന്റെ ഭാവി ചൈനയുടെ കയ്യിലാണ്. ഇന്ന് പരിഹരിക്കപ്പെടാനാകാത്ത വിധം പ്രതിസന്ധി സൃഷ്ടിച്ചാണ് തായ് വാന്റെ നീക്കം. ചൈനയുമായുള്ള പ്രശ്നത്തിൽ അമേരിക്കയെ വലിച്ചിട്ടിരിക്കുന്നത് അതീവ ഗുരുതരാവസ്ഥയാണ് സൃഷ്ടിക്കുന്നത്. സമ്പൂർണ്ണ സ്വാതന്ത്ര്യം എന്ന നിലയിൽ തായ്വാന്റെ കടുംപിടുത്തം ആത്യന്തികമായി ചൈനാ-അമേരിക്ക യുദ്ധത്തിലേക്ക് മാത്രമേ നയിക്കൂ.’ ക്വിൻ പറഞ്ഞു.
അമേരിക്ക നേരിട്ട് തായ് വാൻ വിഷയത്തിൽ സജീവമായി ഇടപെട്ടിരിക്കുകയാണ്. ഒരു സ്വതന്ത്രരാജ്യമല്ലാത്ത തായ് വാനുമായി സൈനികവും വാണിജ്യപരവുമായ കൂടിക്കാഴ്ചകൾ നടക്കുന്നു. ഏറ്റവും മുതർന്ന ഉദ്യോഗസ്ഥരും അമേരിക്കൻ ഹൗസ് പ്രതിനിധികൾ സന്ദർശിക്കുന്നു. ഇത് തീർത്തും ഒഴിവാക്കേണ്ട നടപടികളാണ്. ഐക്യാരാഷ്ട്ര സഭ പോലും തായ് വാനെ ഒരു സ്വതന്ത്ര പ്രദേഷമായി അംഗീകരി ക്കാത്തിടത്തോളം തായ് വാൻ ഭൂവിഭാഗം ചൈനയുടെ അന്താരാഷ്ട്ര അതിർത്തി യാണെന്ന് മറക്കരുതെന്നും ക്വിൻ ഓർമ്മിപ്പിച്ചു.
കഴിഞ്ഞ നവംബറിൽ ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയിൽ അമേരിക്ക നടത്തുന്ന കൈകടത്തലിലെ അസ്വസ്ഥത ഷീ ജിൻ പിംഗ് തുറന്നുപറഞ്ഞിരുന്നു. വെർച്വൽ കൂടിക്കാഴ്ചയിൽ തായ്വാൻ വിഷയത്തിലും പസഫിക് മേഖല വഴി ചൈനീസ് കടലിലേക്കും അമേരിക്ക നടത്തുന്ന സേനാ വിന്യാസത്തേയും ചൈന എതിർത്തിരുന്നു. തായ്വാനെ ചൈനയ്ക്കെതിരെ തിരിക്കുന്നത് തീകൊണ്ട് കളിക്കുന്നതിന് തുല്യമാണെന്നും ക്വിൻ ഓർമ്മിപ്പിച്ചു.
Comments