വയനാട്: മാനന്തവാടിയിൽ ഗർഭിണിയായ യുവതി മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞതായി പോലീസ്.എടവക സ്വദേശി റഹീം വിഷം കലർത്തി നൽകിയ ജ്യൂസ് കഴിച്ചാണ് റിനി മരിച്ചതെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായി.എടവക മൂളിത്തോട് പള്ളിക്കൽ ദേവസ്യയുടെയും മേരിയുടെയും മകളായ റിനി 2021 നവംബർ 20 നാണ് മരിച്ചത്.ഒളിവിൽ പോയ റഹീമിനെ തമിഴ്നാട് ഏർവാടിയിൽ നിന്നാണ് മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു .മാനസിക വൈകല്യമുള്ള റിനിയെ വിഷം കലർത്തിയ ജ്യൂസ് നൽകിയാണ് റഹീം കൊന്നതെന്ന് ലാബ് റിപ്പോർട്ടിൽ തെളിഞ്ഞതായി പോലീസ് വ്യക്തമാക്കി.
റിനിയുടെ പിതാവും, സഹോദരിയും മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ് .ഇവരുടെ ദരിദ്ര പശ്ചാത്തലവും, മാനസിക വൈകല്യവും മുതലെടുത്ത് അടുത്ത് കൂടുകയായിരുന്നു അയൽവാസിയായിരുന്ന റഹീം . വിവാഹ മോചിതയായ റിനിയുടെ , കേസിന്റെയും മറ്റും കാര്യം പറഞ്ഞു കോഴിക്കോടടക്കം കൊണ്ട് വന്ന് റഹീം യുവതിയെ പീഡിപ്പിച്ചിരുന്നു . റിനി ഗർഭിണിയായതോടെ ജ്യൂസിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം .
റിനിയുടെ മരണത്തിലെ ദുരൂഹത ജനം ടിവിയാണ് പുറത്ത് കൊണ്ട് വന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് കൊലപാതക വിവരം പുറത്തുവരുന്നത്
Comments