ദിസ്പൂർ : മൂന്ന് വയസുകാരി ഹർഷിത ബോറയ്ക്ക് മാതൃതുല്യ വാത്സല്യം പകർന്ന് നൽകുന്ന ഒരു ആന . അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രത്തിന് പിന്നിലെ കഥ ഇതാണ്.
അസമിലെ ഗോലാഘാട്ട് സ്വദേശിയായ ഹർഷിത ബോറയാണ് 54കാരിയായ ബിനു എന്ന പിടിയാനയിൽ നിന്ന് പാൽ കുടിച്ച് വളരുന്നത് . ഹർഷിതയുടെ ഏറ്റവും അടുത്ത സുഹൃത്തും 54 വയസുള്ള ഈ പിടിയാനയാണ്
നാഗാലാൻഡിലെ കൂപ്പിൽ ജോലി ചെയ്തിരുന്ന ഹർഷിതയുടെ മുത്തച്ഛനാണ് തൊണ്ണൂറുകളിൽ ബിനുവിനെ വീട്ടിലേക്കു കൊണ്ടുവന്നത് . മരം മുറിക്കുന്നത് സുപ്രീം കോടതി നിരോധിച്ചപ്പോഴാണ്, അവളെ ഖോനോമയിൽ നിന്ന് വീട്ടിലേയ്ക്ക് തിരികെ എത്തിച്ചത് . ബിനു ഒരു പിടിയാനയ്ക്ക് ജന്മം നൽകിയിരുന്നെങ്കിലും സാമ്പത്തിക ഞെരുക്കം കാരണം, ഹർഷിതയുടെ പിതാവ് ലോഹിത് ബോറ ആ ആന കുട്ടിയെ വിറ്റു.
ഹർഷിതയോട് സ്നേഹം കാട്ടി പിടിയാന നിൽക്കുന്നതിന്റെയും , ഹർഷിത ബിനുവിന്റെ മുകളിൽ കയറിയിരിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളുമുണ്ട്. ഹർഷിതയും ബിനുവും ചങ്ങാതിമാരാണെന്ന് പ്രദേശവാസികളും പറയുന്നു. ഹർഷിത തുമ്പിക്കൈയിൽ തൊട്ട് വിരൽ ചൂണ്ടുന്ന സ്ഥലത്തേക്ക് ബിനു നടക്കുന്നതിന്റെയും അവൾ കൊടുക്കുന്ന ഭക്ഷണം കഴിക്കുന്നതിന്റെയും ദൃശ്യങ്ങളുമുണ്ട്.
ഹർഷിതയ്ക്ക് ബിനുവിനെ ഒട്ടും ഭയമില്ല. അവർ രണ്ടുപേരും ഒരുമിച്ചാണ് കളിക്കുന്നത് . ബിനു അവൾ പറയുന്നത് എല്ലാം അനുസരിക്കാറുണ്ട് . – ലോഹിത് പറഞ്ഞു
Comments