ന്യൂഡൽഹി: ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റ് ഭീകരതയ്ക്ക് അന്ത്യം കുറിക്കുന്നതിന്റെ സൂചനകൾ നൽകുന്നതാണ് കമ്യൂണിസ്റ്റ് ഭീകരനേതാവ് മദ്വി ഹിദ്മ യുടെ കീഴടങ്ങൽ. തെലങ്കാനയിൽ സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ആയിരുന്നു മദ്വിയുടെ കീഴടങ്ങൽ.സിആർപിഎഫ് 151-ാം ബറ്റാലിയനും തെലങ്കാന പോലീസിനും മുന്നിലാണ് ഛത്തീസ്ഗഡ് സ്വദേശിയും 26 കാരനായ ഹിഡ്മ കീഴടങ്ങിയത്.
പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയുടെ ഒന്നാം നമ്പർ ബറ്റാലിയൻ കമാൻഡർ ആയിരുന്ന മദ്വി സുരക്ഷാസേനയുടെ നോട്ടപ്പുളളിയായിരുന്നു. ഗറില്ലാ ആർമികളിൽ ഏറ്റവും കരുത്തുറ്റതും , ശക്തവുമായ ബറ്റാലിയൻ ആണ് ഗറില്ലാ ആർമി -നമ്പർ വൺ ബറ്റാലിയൻ . ഈ ബറ്റാലിയന്റെ കമാൻറ്റർ ആയുധം വെച്ച് കീഴടങ്ങുന്നത് മാവോയിസ്റ്റ് മുന്നേറ്റത്തിന്റെ ചിറകുകൾ അരിയുന്നതിന് തുല്യമാണ് .16-ാം വയസിലാണ് ഹിദ്മ കമ്യൂണിസ്റ്റ് ഭീകരസംഘടനയുടെ ഭാഗമായത്
2021ൽ ഛത്തീസ്ഗഡിലെ ബിജാപൂരിൽ 22 സിആർപിഎഫ് ജവാന്മാരെ കൊലപ്പെടുത്തിയ രാജ്യം കണ്ട ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് ഭീകരാക്രമണം ആസൂത്രണം ചെയ്തത് മദ്വി ഹിദ്മയായിരുന്നു . നിരവധി കമ്യൂണിസ്റ്റ് ഭീകരാക്രമണങ്ങളുടെ പ്രധാന സൂത്രധാരാണ് മദ്വി ഹിദ്മ .ഏകദേശം എഴുപതോളം സിആർപിഎഫ് ജവാന്മാർ ഹിദ്മ നേതൃത്വം നൽകിയ ആക്രമണത്തിൽ വീരമൃത്യു വരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
സുക്മ ജില്ലയിലെ പുവാർത്തി സ്വദേശിയാണ് മദ്വി ഹിദ്മ. തൊണ്ണൂറുകളിലാണ് ഇയാൾ ഭീകരസംഘടനയിൽ ചേരുന്നത്.സ്ത്രീകൾ ഉൾപ്പെടെ 250 ഓളം കമ്യൂണിസ്റ്റ് ഭീകരർ ഇയാൾക്ക് കീഴിൽ പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം.
മാവോയിസ്റ്റ്സ് ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റി അംഗമായ ഹിദ്മ ,സിപിഐ(മാവോയിസ്റ്റ്) സെൻട്രൽ കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ്.ഭീം മൻന്ദാവി കൊലപാതകവുമായി ബന്ധപ്പെട്ട് എൻഐഎ ഈ ഭീകരനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു.ഛത്തീസ്ഗഢിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ 30 ലധികം പേർ കൊല്ലപ്പെട്ട 2013 ലെ ജീറാംവാലി ആക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ ഹിദ്മ ആയിരുന്നു.
പുൽവാമ ആക്രമണത്തിൽ പാക് ഭീകരർക്ക് മദ്വി ഹിദ്മയുടെ സഹായം ലഭിച്ചിരുന്നതായി സൂചനയുണ്ട്. മാവോയിസ്റ്റ് ആക്രമണത്തിന് സമാനമായ രീതിയിൽ ആണ് പുൽവാമയിൽ സൈനികരെ കൊലപ്പെടുത്തിയത്.
ചൈനീസ് നിർമ്മിത ആയുധങ്ങളും,റോക്കറ്റ് ലോഞ്ചറുകളുമടക്കം ഉപയോഗിച്ചാണ് ഇന്ത്യൻ സൈനികർക്കെതിരെ കമ്മ്യൂണിസ്റ്റ് ഭീകരർ രക്തരൂക്ഷിതമായ ആക്രമണം നടത്തുന്നത്.ഇതിന്റെ മുന്നണി പോരാളിയായിരുന്ന ഹിദ്മയുടെ കീഴടങ്ങൽ ഇന്ത്യൻ സേനാ ചരിത്രത്തിലെ നാഴികക്കല്ലാണ് . കമ്മ്യുണിസ്റ്റ് ഭീകരതയ്ക്ക് ഇന്ത്യൻ മണ്ണിൽ അന്ത്യം കുറിക്കുന്നതിന്റെ ശുഭകരമായ സൂചനകൾ .
Comments