ന്യൂഡൽഹി: എയർ ഇന്ത്യ ഏറ്റെടുത്ത് പത്ത് ദിവസത്തിന് ശേഷം വലിയൊരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി. താരതമ്യേന കുറഞ്ഞ ചെലവിൽ വിമാനയാത്രയെന്ന ഇന്ത്യക്കാരുടെ സ്വപ്നത്തിന് ചിറക് മുളപ്പിച്ച എയർ ഇന്ത്യയ്ക്ക് ആ പേര് ലഭിച്ചത് എങ്ങനെയാണ്? ആരാണ് എയർ ഇന്ത്യയ്ക്ക ആ പേര് നൽകിയത്? ഇന്നും ആളുകൾക്കിടയിൽ വലിയ സംശയമാണ് അത്. എന്നാൽ അതിനുള്ള ഉത്തരവുമായി കമ്പനി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് കമ്പനി രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നത്.
1946 ൽ ടാറ്റ സൺസ് ജീവനക്കാർക്കിടയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് എയർ ഇന്ത്യയ്ക്ക് ആ പേര് ലഭിച്ചത്. നാല് പേരുകളാണ് നിർദ്ദേശമായി കമ്പനിയുടെ മുന്നിലെത്തിയത്. ഇന്ത്യൻ എയർലൈൻസ്, പാൻ-ഇന്ത്യ എയർലൈൻസ്, ട്രാൻസ് – ഇന്ത്യൻ എയർലൈൻസ്,എയർ ഇന്ത്യ എന്നിവയായിരുന്നു ആ പേരുകൾ. ഇവയിൽ നിന്നാണ് എയർ ഇന്ത്യ എന്ന പേര് തെഞ്ഞെടുക്കപ്പെട്ടത്.
(1/2):Back in 1946, when Tata Air Lines expanded from a division of Tata Sons into a company, we also had to name it. The choice for India’s first airline company came down to Indian Airlines, Pan-Indian Airlines, Trans-Indian Airlines & Air-India. #AirIndiaOnBoard #WingsOfChange pic.twitter.com/BKpmwyAMim
— Tata Group (@TataCompanies) February 6, 2022
ടാറ്റാ ഓർഗനൈസേഷന്റെ മേധാവികൾ ജനാധിപത്യപരമായി പേര് തിരഞ്ഞെടുക്കാൻ തീരുമാനിച്ചു.ഇതിനായി ജീവനക്കാർക്ക് വോട്ടിംഗ് പേപ്പറുകൾ വിതരണം ചെയ്തു. ഓരോരുത്തരോടും അവരുടെ ഒന്നും രണ്ടും മുൻഗണനകൾ രേഖപ്പെടുത്താൻ അഭ്യർത്ഥിച്ചു. ആദ്യ കണക്കെടുപ്പിൽ എയർ ഇന്ത്യയ്ക്ക് 64, ഇന്ത്യൻ എയർ ലൈൻസിന് 51, ട്രാൻസ്-ഇന്ത്യൻ എയർ ലൈൻസിന് 19 എന്നിങ്ങനെയാണ് ലഭിച്ചത്.
വോട്ട് കുറവുള്ള പേരുകൾ ഒഴിവാക്കി രണ്ടാമതും വോട്ടിനിട്ടു. എയർ ഇന്ത്യക്ക് 72ഉം ഇന്ത്യൻ എയർ ലൈൻസിന് 58ഉം വോട്ട് ലഭിച്ചു. അങ്ങനെ പുതിയ കമ്പനിയുടെ പേര് എയർ ഇന്ത്യ എന്നായെന്ന് കമ്പനി ട്വിറ്ററിൽ കുറച്ചു.പേര് തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തത് കമ്പനി ജീവനക്കാരാണെന്ന് രേഖപ്പെടുത്തി 1946 ലെ ടാറ്റയുടെ പ്രതിമാസ ബുള്ളറ്റിനും കമ്പനി ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
Comments