ഇസ്ലാമാബാദ് : പാകിസ്താനും അഫ്ഗാനിസ്ഥാനും മത്സരിക്കുന്നത് സ്ത്രീകളെ അടിച്ചമർ ത്താനെന്ന് മനുഷ്യാവകാശ സംഘടനകൾ. വിദ്യാഭ്യാസരംഗത്ത് നടക്കുന്ന കടുത്ത അനീതികളാണ് ആഗോളതലത്തിൽ വിവിധ പ്രദേശങ്ങളിലെ മനുഷ്യാവകാശ സംഘടനകൾ പുറത്തുകൊണ്ടുവരുന്നത്.
എല്ലാ മതങ്ങളേയും തുല്യമായി കാണുന്നില്ല. വനിതാ ശിശുക്ഷേമം വിഷയമാക്കുന്നില്ല. ഭൂരിപക്ഷം സ്ത്രീകളേയും വിദ്യാഭ്യാസം ചെയ്യാനോ ജോലി ചെയ്യാനോ അനുവദിക്കു ന്നില്ലെന്നും മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. പാകിസ്താനിലും പാക് അധീന കശ്മീരിലും കൊടിയ സ്ത്രീപീഡനങ്ങളാണ് അരങ്ങേറുന്നത്.
കടുത്ത മതവിവേചനവും ന്യൂനപക്ഷ പീഡനവും സ്ത്രീകളും പെൺകുട്ടിക്കളുമാണ് അനുഭവിക്കേണ്ടിവരുന്നതെന്നും സംഘടനകൾ പറഞ്ഞു. പാകിസ്താനിൽ ഭരണകൂടം സ്ത്രീവിവേചനം കാണിക്കുമ്പോൾ അഫ്ഗാനിൽ അതേ ജോലി ഭീകരസംഘടനകളാണ് ഏറ്റെടുത്തിരിക്കുന്നതെന്നും റിപ്പോർട്ട് തെളിയിക്കുന്നു.
പാകിസ്താനിലെ ഭൂരിപക്ഷം ജനങ്ങൾക്കും അടിസ്ഥാന വിദ്യാഭ്യാസമല്ല ലഭിക്കുന്നത്. ഭൂരിപക്ഷം ജനതയ്‌ക്കും ലഭിക്കുന്നത് കടുത്ത വിദ്വേഷം പഠിപ്പിക്കുന്ന മതവിദ്യാഭ്യാസം മാത്രമാണ്. മദ്രസകളുടെ ശൃംഖലകളാണ് എല്ലായിടത്തും വിദ്യാഭ്യാസം നൽകുന്ന ചുമതല നിർവ്വഹിക്കുന്നത്. സർക്കാർ സംവിധാനത്തിലെ സ്കൂളുകളൊന്നും വേണ്ട പോലെ പ്രവർത്തി ക്കുന്നില്ലെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ആഗോള സമൂഹം ഭക്ഷണവും വസ്ത്രവും മാത്രല്ല വിദ്യാഭ്യാസ സംരക്ഷണവും സ്ത്രീകൾക്കായി ഒരുക്കണമെന്നും സംഘട നകൾ ആവശ്യപ്പെടുന്നു.
Comments