ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭയിലെ പ്രസംഗത്തിനിടെ രാജ്യത്ത് ബിജെപി സർക്കാർ നടത്തിയ വികസനപദ്ധതികൾ അദ്ദേഹം എടുത്ത് പറഞ്ഞു.
ദാരിദ്ര നിർമ്മാജനത്തിനായി പ്രവൃത്തിക്കുന്നതിൽ കോൺഗ്രസ് പൂർണ പരാജയം. പതിറ്റാണ്ടുകളായി കോൺഗ്രസ് ദാരിദ്രത്തെക്കുറിച്ച് സംസാരിക്കുന്നു. ദാരിദ്രം നീക്കം ചെയ്യൂ രാജ്യത്തെ സംരക്ഷിക്കൂ എന്ന് പറഞ്ഞ് അധികാരത്തിലെത്തിയ കോൺഗ്രസ് വാഗ്ദാനം നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രി വിമർശിച്ചു.
പ്രതിപക്ഷം ഇന്ന് വിലകയറ്റത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. 2014-2020 കാലഘട്ടത്തിൽ രാജ്യത്ത് പണപ്പെരുപ്പം അഞ്ച് ശതമാനത്തിൽ താഴെയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് പണപ്പെരുപ്പത്തെക്കുറിച്ച് സംസാരിക്കുന്നവർ അന്ന് അധികാരത്തിലിരുന്നപ്പോൾ ഇതെല്ലാം ചർച്ചയാക്കിയിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന് അദ്ദേഹം പരിഹസിച്ചു.
മുൻ പ്രധാമന്ത്രിയായിരുന്ന നെഹ്റു പണ്ട് പറഞ്ഞത് കൊറിയൻ യുദ്ധമാണ് പണപ്പെരുപ്പത്തിനും വിലകയറ്റത്തിനും കാരണമെന്നാണ് അമേരിക്കയിലെ പ്രശ്നങ്ങളും പണപ്പെരുപ്പത്തിന് കാരണമാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് അതും അദ്ദേഹം ഉപേക്ഷിച്ചെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഭിന്നിപ്പിച്ച് ഭരിക്കുക എന്നാണ് കോൺഗ്രസിന്റെ നയം.വിഘടന വാദത്തിന്റെ വക്താക്കളായി കോൺഗ്രസ് മാറിയെന്ന് അദ്ദേഹം ആരോപിച്ചു. മുന്നോട്ട് പോകാൻ കഴിയാഞ്ഞത് കോൺഗ്രസ് പാർട്ടിയുടെ ധിക്കാരം മൂലമെന്ന് പ്രധാനമന്ത്രി വിമർശിച്ചു.
‘ചിലയാളുകൾ മേയ്ക്ക് ഇൻ ഇന്ത്യയിൽ പ്രശ്നം കാണുന്നു. കാരണം അവർക്ക് അതിൽ അഴിമതി നടത്താനും പണം കൈക്കലാക്കാനും സാധിക്കാത്തതിനാലാണെന്ന് അദ്ദേഹം ആരോപിച്ചു.
Comments