ഫെബ്രുവരി 9-10 തീയതികളിൽ സൗരകൊടുങ്കാറ്റ് ഭൂമിയിൽ പതിക്കുമെന്ന് സൂചന . എല്ലാ സമയത്തും സൂര്യനില്‍ നിന്നുള്ള കാന്തിക കണങ്ങള്‍ ഭൂമിയുടെ ദിശയിലേക്ക് വരാറുണ്ട് . ഇതാണ് സൗരക്കാറ്റ് ഈ വൈദ്യുതിക്കാറ്റിന്റെ വലിയൊരളവും ഭൂമിയുടെ കാന്തിക കവചത്തില്‍ തട്ടി പോകുന്നു. ഇവ വലിയ ഉപദ്രവമാകാറുമില്ല . എന്നാല്‍, നൂറ്റാണ്ടില്‍ ഒരു തവണയൊക്കെ സൗരക്കാറ്റ് ഒരു സൗരക്കൊടുങ്കാറ്റായി അടിക്കാമെന്നാണ് പ്രബന്ധത്തില്‍ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ അത് വന്‍വിപത്തു തന്നെ മനുഷ്യരാശിക്കു ഉണ്ടാക്കിയേക്കാം
സൂര്യനിൽ നിന്നും വലിയ തോതില്‍ പുറന്തള്ളപ്പെടുന്ന ഊര്ജശ്രേണികള് ഭൂമിയില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്. ഇത് ചിലയിടങ്ങളില്‍ സിഗ്നല്‍ തകരാറുകൾ ഉണ്ടാകാന്‍ കാരണമായേക്കാം എന്നും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിന് കീഴിലുള്ള ബഹിരാകാശ ഗവേഷകർ പറയുന്നു.
മണിക്കൂറിൽ 21,60,000 കിലോമീറ്റർ വേഗതയിൽ വരുന്ന സൗരകൊടുങ്കാറ്റ് ഭൂമിയിൽ വലിയ ആഘാതത്തിന് ഇടയാക്കിയേക്കാം . 1921 ലാണ് അവസാനമായി സൗരക്കൊടുങ്കാറ്റ് ഉണ്ടായത് . അതിനു മുൻപ് 1859 ലും അതാകട്ടെ കനത്ത ഭൗമകാന്തിക പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ സമയത്ത് ടെലഗ്രാഫ് വയറുകള്‍ക്ക് തീ പിടിച്ചിരുന്നു.
കടലിനടിയിലൂടെ ഇട്ടിരിക്കുന്ന ഇന്റര്‍നെറ്റ് കേബിളുകളെ സൗരക്കൊടുങ്കാറ്റ് ബാധിക്കാം. അങ്ങനെ സംഭവിച്ചാല്‍ മൊത്തം കേബിള്‍ ശൃംഖലയും പ്രവര്‍ത്തനരഹിതമാകുമെന്ന് പ്രബന്ധത്തില്‍ പറയുന്നു. ഒരു പ്രത്യേക മേഖലയില്‍ ഇതു സംഭവിച്ചാല്‍ ഭൂഖണ്ഡങ്ങള്‍ തമ്മിലുള്ള ബന്ധം പോലും വിച്ചേദിക്കപ്പെടാം. ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടാല്‍ അമേരിക്കയില്‍ മാത്രം ഒരു ദിവസത്തെ നഷ്ടം 700 കോടി ഡോളറായിരിക്കും.
Comments