ഗാന്ധിനഗർ: പാകിസ്താനിൽ നിന്നുള്ള മത്സ്യബന്ധന ബോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ആറ് പേർ പിടിയിൽ. ഗുജറാത്തിൽ നിന്നും ബിഎസ്എഫിന്റെ പിടിയിലായ ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
ഗുജറാത്തിലെ ഹരാമി-നല്ല പ്രദേശത്ത് നിന്നാണ് പാക് മത്സ്യത്തൊഴിലാളികളെയും ബോട്ടുകളെയും പിടികൂടിയത്. പ്രദേശത്ത് പാക് ബോട്ടുകളുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ ബിഎസ്എഫും ഗുജറാത്ത് പോലീസും ഊർജ്ജിതമായ തിരച്ചിൽ നടത്തിയിരുന്നു. ഒടുവിലാണ് 11 പാകിസ്താൻ ബോട്ടുകളും ആറ് പാക് പൗരന്മാരെയും പിടികൂടാനായത്.
വ്യാഴാഴ്ച വൈകീട്ടോടെയാണ് ഗുജറാത്തിലെ ഹരാമി-നല്ലയിൽ നിന്നും ബോട്ടുകൾ കണ്ടെത്തിയത്. ഇന്ത്യയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾക്ക് പ്രവേശന വിലക്കുള്ള മേഖലയാണിത്. ഇവിടെ ഡ്രോണുകളുടെ സഹായത്തോടെ ബോട്ട് കണ്ടെത്തുകയായിരുന്നു. പ്രദേശത്ത് വ്യോമനിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
യഥാർത്ഥ മത്സ്യത്തൊഴിലാളികൾ അബദ്ധത്തിൽ സമുദ്രാതിർത്തി ലംഘിച്ച് എത്തിയതാണോ അതോ ഭീകരർ മത്സ്യത്തൊഴിലാളികളെന്ന വ്യാജേന എത്തിയതാണോ എന്നാണ് നിലവിൽ അന്വേഷിക്കുന്നത്.
Comments