ടൊറന്റോ: കാനഡയിലെ ഹിന്ദുക്ഷേത്രങ്ങൾക്കു നേരെ വ്യാപകമായി കൊള്ളയും അക്രമവും. ഇതുവരെ ആറ് ക്ഷേത്രങ്ങളിൽ കൊള്ള നടന്നതായാണ് പരാതി. പീൽ എന്ന മേഖലയിൽ അഞ്ചു ക്ഷേത്രങ്ങളും ഹാമിൽട്ടണിൽ രണ്ടും ക്ഷേത്രങ്ങളാണ് അക്രമികൾ കൊള്ളയടിച്ചത്.
ക്ഷേത്ര ഭണ്ഡാരങ്ങൾ തകർത്തും വിഗ്രഹങ്ങളിൽ ചാർത്തിയ ആഭരണങ്ങളുമാണ് അക്രമികൾ കവർന്നത്. കടുത്ത ശൈത്യകാലം മുതലാക്കിയാണ് നവംബറിന് ശേഷം വ്യാപക അക്രമം നടന്നിരിക്കുന്നത്. ബ്രാംപ്ടൺ മേഖലയിലെ ഹിന്ദു സഭാ ക്ഷേത്രം, ശ്രീ ജഗന്നാഥ ക്ഷേത്രം എന്നിവയാണ് ആദ്യം കൊള്ളയടിക്കപ്പെട്ടത്. തുടർന്ന് ജനുവരിയിൽ മാ ചിന്ത്പൂർണി മന്ദിർ, ഹിന്ദു ഹെറിറ്റേജ് സെന്റർ, ഗൗരീ ശങ്കർ മന്ദിർ, ഹാമിൽട്ടൺ സമാജ് ക്ഷേത്രം എന്നിവയിലും അക്രമികൾ കൊള്ളനടത്തി.
ക്ഷേത്ര ട്രസ്റ്റികളുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിഷയത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യവുമായി ഇന്ത്യൻ വിദേശകാര്യവകുപ്പ് കാനേഡിയൻ ആഭ്യന്തരവകുപ്പിനെ ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ത്യവിരുദ്ധ സംഘടനകളും പാക് അനുകൂല ഇസ്ലാമിക സംഘടനകളും ധാരാളമുള്ള കാനഡയിൽ ഹിന്ദു ക്ഷേത്രങ്ങളും സ്വത്തും ബോധപൂർവ്വമാണ് കൊള്ളയടിക്കുന്നതും അക്രമിച്ച് തകർക്കുന്നതെന്നും ഇന്ത്യൻ സമൂഹം ആരോപിച്ചു.
Comments