അപ്പൂപ്പൻമാരോ അമ്മൂമ്മമാരോ ഉള്ള വീടുകളിലെ ഒരു കാഴ്ചയാണ് ചില്ലു ഗ്ലാസിനകത്ത് ഇട്ട് വെച്ചിരിക്കുന്ന വെപ്പ് പല്ല്. പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്ന മുത്തശ്ശനും മുത്തശ്ശിയും ഈ വെപ്പ് പല്ല് വെച്ച് ഭക്ഷണം കഴിക്കുന്നത് കാണാം. ഉപയോഗ ശേഷം പലരും ഇത് ഊരിവെച്ച് വിശ്രമിക്കുന്നു. തുടർന്ന് ആവശ്യം വരുമ്പോൾ വെപ്പ് പല്ല് വെച്ച ഇടം അന്വേഷിച്ചു പോകുന്നു. ഇതെല്ലാം വയസായിട്ടുള്ളവർ വീട്ടിൽ ഉള്ളപ്പോളുണ്ടാകുന്ന സ്ഥിരം കാഴ്ചയാണ്.
സ്പെയിനിലെ പോൾ ബിഷപ്പ് എന്നയാൾക്കും തന്റെ പ്രിയപ്പെട്ട വെപ്പ് പല്ല് നഷ്ടപ്പെട്ടു. ഇന്നും ഇന്നലയുമല്ല 11 വർഷങ്ങൾക്ക് മുൻപ്. അതിന് എന്താണ് കാര്യമെന്നല്ലേ? 11 വർഷം മുൻപ് നഷ്ടപ്പെട്ട വെപ്പ് പല്ല് പോളിനെ തേടി പാഴ്സലായി വീട്ടിലെത്തിയിരിക്കുകയാണ്.
11 വർഷം മുൻപ് നഷ്ടപ്പെട്ട വെപ്പ് പല്ല് തിരികെ പാഴ്സലായി വിശ്വസിക്കാൻ പോളിന് ഇപ്പോഴും ആയിട്ടില്ലെന്നതാണ് സത്യം. ലാബ് ടെകനീഷ്യൻ ഡിഎൻഎ വഴി പല്ലിന്റെ ഉടമയെ കണ്ടെത്തുകയും ട്രാക്ക് ചെയ്ത് പോളിന്റെ മാഞ്ചസ്റ്റിലുള്ള വീട്ടിലെത്തിക്കുകയുമായിരുന്നു.
2011 ൽ സുഹൃത്തിന്റെ അമ്പതാം ജന്മദിനം ആഘോഷിക്കാൻ സ്പെയിനിലെ ഒരു റിസോട്ടിൽ പോയപ്പോളാണ് പോളിന്റെ വെപ്പ് പല്ല് നഷ്ടപ്പെട്ടത്. മദ്യലഹരിയിലായിരുന്ന പോൾ ഛർദ്ദിച്ചപ്പോൾ വെപ്പ് പല്ല് നഷ്ടപ്പെടുകയായിരുന്നു. സ്വബോധം നഷ്ടപ്പെട്ട് പല്ലുകൾക്കായി തെരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
തുടർന്ന് കാലങ്ങളോളം പല്ലില്ലാതെ നടന്നു. പിന്നീട് ഗതി കെട്ട് 62,000 രൂപയോളം ചെലവഴിച്ച് പുതിയ പല്ല് ഉപയോഗിക്കുകയുമായിരുന്നു. എന്നാലും അത് നഷ്ടപ്പെട്ട പല്ലിന്റെ അത്ര സുഖകരമല്ലായിരുന്നുവെന്ന് പോൾ പറയുന്നു. 11 വർഷങ്ങൾക്ക് ശേഷം തന്റെ പ്രിയപ്പെട്ട പല്ലുകൾ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് പോൾ ബിഷപ്.
Comments