മുംബൈ: മഹാരാഷ്ട്രയിലെ കല്യാണിൽ ബുർഖ ധരിച്ച ഒരു സംഘം പ്രതിഷേധക്കാരും കോൺഗ്രസ് പാർട്ടി പ്രവർത്തകരും തമ്മിൽ സംഘർഷം. ഹിജാബ് വിവാദത്തിൽ ബിജെപി നേതൃത്വത്തിലുള്ള കർണാടക സർക്കാരിനെതിരെ കോൺഗ്രസ് പാർട്ടി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് സംഭവം.
ശനിയാഴ്ച കല്യാണിലെ ശിവാജി ചൗക്കിൽ ബുർഖ ധരിച്ച ഒരു കൂട്ടം മുസ്ലീം പ്രതിഷേധക്കാർ കോൺഗ്രസ് പാർട്ടിയുടെ പ്രതിഷേധത്തിലേക്ക് ഇരച്ചുകയറിയതായി റിപ്പോർട്ടുകൾ പറയുന്നു. യൂണിഫോം മാർഗനിർദേശങ്ങൾ പാലിക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടതിന് കർണാടക സർക്കാരിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പാർട്ടി പ്രവർത്തകരുമായി മുസ്ലീം സ്ത്രീകളുടെ സംഘം വഴക്കിട്ടു.
A clash broke out between some #Muslim women and #Congress workers during a protest over the hijab row in #Thane's Kalyan. The incident took place in the afternoon when the women's wing of #Congress organised a protest against the #Karnataka govt and the #BJP over the #HijabRow pic.twitter.com/SA54kYVerR
— TOI Mumbai (@TOIMumbai) February 12, 2022
പ്രതിഷേധത്തിനിടെ രണ്ട് സ്ത്രീകളുടെ സംഘങ്ങൾ തമ്മിലാണ് സംഘട്ടനമുണ്ടായെന്ന് കല്യാൺ ഡെപ്യൂട്ടി കമ്മീഷണർ സഞ്ജയ് ഗുഞ്ചാൽ പറഞ്ഞു. കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിരുന്നു. ഈ വിഷയത്തിൽ ഇതുവരെ പരാതിയോ കേസോ ലഭിച്ചിട്ടില്ല.
കോൺഗ്രസ് പ്രവർത്തകരും ബുർഖ ധരിച്ച പ്രതിഷേധക്കാരും തമ്മിലുള്ള വാക്കേറ്റത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പ്രതിഷേധത്തിനിടെ ബുർഖ ധരിച്ച പ്രതിഷേധക്കാർ കോൺഗ്രസ് പ്രവർത്തകരുമായി ഏറ്റുമുട്ടുന്നത് വീഡിയോയിൽ കാണാം.
തങ്ങളുടെ പ്രതിഷേധം പൂർണമായും സ്ത്രീകൾക്ക് പിന്തുണയാണെന്നും അവർ കോൺഗ്രസ് പാർട്ടിയെ പ്രതിനിധീകരിക്കുന്നവരാണെന്നും കോൺഗ്രസ് പാർട്ടിയുടെ വനിതാ വിഭാഗം അധ്യക്ഷ കാഞ്ചൻ കുൽക്കർണി അവകാശപ്പെട്ടു. ഹിജാബ് ധരിച്ച സ്ത്രീകളുടെ ചില ഗ്രൂപ്പുകൾ തുടക്കത്തിൽ പ്രതിഷേധത്തിൽ പങ്കെടുത്തതായി അവർ പറഞ്ഞു. എന്നാൽ, കോൺഗ്രസിന്റെ ബാനറുകൾ കണ്ടതോടെ അവർ പാർട്ടി പ്രവർത്തകരെ കുറ്റപ്പെടുത്താൻ തുടങ്ങി.
കർണാടകയിലെ ചില ഭാഗങ്ങളിൽ ഹൈസ്കൂൾ, കോളേജ് കാമ്പസുകളിൽ ഹിജാബിനെ ചൊല്ലി നടന്നുകൊണ്ടിരിക്കുന്ന തർക്കം സംസ്ഥാനത്തുടനീളം അക്രമ സംഭവങ്ങൾക്ക് കാരണമായ സാഹചര്യത്തിലാണ് പ്രതിഷേധം. വിഷയം ഇപ്പോൾ കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Comments