ന്യൂഡൽഹി: സൗദി അറേബ്യയുടെ സൈനിക മേധാവിയുടെ ഇന്ത്യാ സന്ദർശനം ആരംഭിച്ചു. ലെഫ് ജനറൽ ഫഹദ് ബിൻ മുഹമ്മദ് അൽ മുത്താറാണ് ഇന്ത്യ സന്ദർശിക്കുന്നത്. അറബ് മേഖലയിൽ ഏറ്റവും ശക്തമായ സൈനിക സംവിധാനമാണ് സൗദി അറേബ്യയുടേത്. അവിട ത്തെ സൈനിക മേധാവിയുടെ ഇന്ത്യാ സന്ദർശനം ഏറെ പ്രാധാന്യമുള്ളതും നിർണ്ണായക വുമാണെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു.
ഇന്ന് രാവിലെ ഇന്ത്യയിലെത്തിയ അൽ മുത്താറിനെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് രാജ്യം സ്വീകരിച്ചത്. ഇരുരാജ്യങ്ങളും പ്രതിരോധ രംഗത്തെ സഹകരണത്തിന്റെ വിവിധ മേഖലകളെക്കുറിച്ചാണ് ഇന്ന് ചർച്ചകൾ നടത്തുന്നത്. പ്രതിരോധ വകുപ്പിന്റെ ആസ്ഥാനത്ത് സൗത്ത് ബ്ലോക്കിലാണ് ചർച്ചകൾ. ഫെബ്രുവരി 9ന് ഇരുവരും തമ്മിൽ നടത്തിയ ഫോൺ സംഭാഷണങ്ങളെ തുടർന്നാണ് അൽ മുത്തറിന്റെ അടിയന്തിര സന്ദർശനം.
അറബ് മേഖലയിൽ ഇസ്ലാമിക ഭീകരരുടെ ആക്രമണം നടക്കുന്നതിന്റെ പശ്ചാത്തല ത്തിലാണ് സൗദിയുടെ സൈനിക മേധാവിയുടെ ഇന്ത്യാ സന്ദർശനം. അബുദാബിക്ക് നേരെ ഹൂതി വിമതരുടെ മിസൈൽ ആക്രമണത്തിനേയും ചെറുക്കാൻ സൈനികമായ ജാഗ്രത പുലർത്തുന്നതും സൗദിയാണ്. നിലവിൽ യു.എ.ഇയുടെ വിവിധ മേഖലയിലെ സുരക്ഷയിലും സൗദിയാണ് നേതൃത്വം നൽകുന്നത്. മേഖലയിൽ ശക്തമായ വ്യോമതാവളമുള്ള അമേരിക്കയുമായുള്ള സൈനിക സഖ്യവും സൗദി പ്രതിരോധ രംഗത്ത് ഉപയോഗപ്പെടുത്തുന്നുണ്ട്.
Comments