വടക്കാഞ്ചരി: ആൾതാമസമില്ലാത്ത വീട്ടിൽ നിന്നും വടക്കാഞ്ചേരി അകമലയിലെ വനം വെറ്റിനറി ക്ലിനിക്കിലെ അധികൃതർക്ക് ഒരു കുഞ്ഞിനെ കിട്ടി. അവരതിനെ മടിയിലിരുത്തി ഓമനിച്ച് പാലൊക്കെ കൊടുത്ത് വളർത്തി. അങ്ങനെ കുഞ്ഞ് വളർന്നു വലുതായി തൂക്കം വെച്ചു കുഞ്ഞിനെ മടിയിലിരുത്തി പാല്വ കൊടുത്താൻ സാധിക്കാത്ത അത്ര വളർന്നു. ഇനി ആ കുഞ്ഞിനെ സംരക്ഷിക്കണം എന്ന സംശയത്തിലാണ് വെറ്റിനറി അധികൃതർ. പറഞ്ഞുവന്നത് മനുഷ്യ കുഞ്ഞിനെ പറ്റിയല്ല നല്ല അസ്സൽ പുലികുട്ടിയെ പറ്റിയാണ്.
മാർജ്ജാര വർഗത്തിലാണെങ്കിലും ആള് പുലിയായതിനാൽ എങ്ങനെ സംരക്ഷിക്കും എന്നതിലാണ് പ്രതിസന്ധി. കഴിഞ്ഞ ജനുവരി ഒമ്പതിനാണ് പാലക്കാട് അകത്തേത്തറ ഉമ്മിണിയിലെ ആൾ താമസമില്ലാത്ത വീട്ടിൽ നിന്നും പുലിക്കുട്ടിയെ കണ്ടെത്തിയത്. പ്രസവിച്ച് നാലു ദിവസം മാത്രം പ്രായമുള്ള നനുത്ത രോമങ്ങളുള്ള കുഞ്ഞ് പുലി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററായ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് പ്രകാരം പരിചരണത്തിന് കുറച്ചു ദിവസങ്ങൾക്ക് ശേഷം അകമല ക്ലിനിക്കിലേക്ക് എത്തിച്ചു.
അന്ന് കൊണ്ടു വന്ന പുലിക്കുട്ടിക്കിപ്പോൾ 40 ദിവസം പ്രായം, 500 ഗ്രാം തൂക്കമുണ്ടായിരുന്ന കുഞ്ഞിനിപ്പോൾ തൂക്കം 800 ഗ്രാം നഖവും വളർന്ന് ആളൊരു ഒത്ത പുലിയായപ്പോൾ അവനെ പരിചരിക്കുന്നവർക്കും അൽപം സ്വൽപം ഭയം വന്ന് തുടങ്ങി.
പുലിക്കുട്ടി അകമലയിലെത്തി 40 ദിവസം പിന്നിട്ടിട്ടും ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പടെ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരൊന്നും അകമലയിൽ എത്തിയിട്ടില്ല. അകമലയിൽ പരമാവധി നാലു മാസത്തിലധികം വെറ്റിനറി കെയർ അസാദ്ധ്യമാണ്. എന്നാൽ വനം വകുപ്പിന്റെ ഉന്നത തലത്തിൽ നിന്ന് പുലിക്കുട്ടിയെ സംരക്ഷിക്കേണ്ടത് സംബന്ധിച്ച് സ്വീകരിക്കേണ്ട തുടർ നടപടികളിലൊന്നും ഇത് വരെ തീരുമാനമായിട്ടില്ല. പുലിക്കുട്ടിയുടെ നിലവിലെ പരിചരണത്തിൽ മാറ്റം അനിവാര്യമായതിനാൽ ഉടൻ തീരുമാനമെടുക്കേണ്ടത് അത്യാവശ്യമാണ്.
അതേസമയം പുലിക്കുട്ടിയെ വീണ്ടും തള്ളപ്പുലിയുടെ അടുത്തേയ്ക്ക് കൊണ്ട് വിടണമെന്നാണ് മൃഗസ്നേഹികൾ പറയുന്നത്. എന്നാൽ കുഞ്ഞിനെ തനിയെ വനത്തിൽ കൊണ്ടുപോയി വിടുന്നത് പ്രായോഗികമല്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Comments