കോഴിക്കോട് :പത്ത് പവനോളം സൂരക്ഷിച്ചിരുന്ന അലമാരിയിൽ നിന്ന് ഒന്നര പവൻ മാത്രം എടുത്ത് മോഷ്ടാവ്. നാദാപുരം വളയം ചുഴലിയിലാണ് സംഭവം. ചാത്തൻകണ്ടിയിൽ രവീന്ദ്രന്റെ വീട്ടിൽ കഴിഞ്ഞ ദിവസം രാവിലെ 11 മണിക്കാണ് മോഷണം നടന്നത്. രവീന്ദ്രനും ഭാര്യയും ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.
ഇവരുടെ ചെറിയ കുട്ടി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. 20 വയസ് തോന്നിക്കുന്ന മോഷ്ടാവാണ് വീട്ടിൽ കയറിയത്. അലമാരിയിലെ ബാഗിൽ സൂക്ഷിച്ചിരുന്ന പത്ത് പവനോളം വരുന്ന സ്വർണാഭരണത്തിൽ നിന്ന് ഒരു പവന്റെ മാലയും ഒരു മോതിരവും മാത്രമെടുത്ത് ഇയാൾ മുങ്ങി. ബാക്കി സ്വർണം ഭദ്രമായി ബാഗിൽ സൂക്ഷിച്ചുവെച്ചാണ് ഇയാൾ കടന്നത്.
ഇതോടൊപ്പം വീട്ടിലെ ഒരു ഫോണും കാണാതായിരുന്നു. മൊബൈൽ ഫോൺ കണ്ടെടുത്തതോടെയാണ് വീട്ടിൽ മോഷണം നടന്ന വിവരം അറിയുന്നത്. ചുഴലിയിൽ സർവ്വീസ് നടത്തുന്ന ജീപ്പിൽ ഉപേക്ഷിച്ച നിലയിലാണ് ഫോൺ കണ്ടെത്തിയത്. ഫോൺ എങ്ങനെ ജീപ്പിൽ എത്തി എന്ന് അന്വേഷണം പുരോഗമിക്കുകയാണ്.
Comments