ശ്രീനഗർ: ജമ്മുകശ്മീർ മേഖലയിൽ നുഴഞ്ഞുകയറ്റം നടക്കാതെ വന്നതോടെ മയക്കുമരുന്ന് വ്യാപിപ്പിക്കാനൊരുങ്ങി പാക് ഭീകരർ. വിവിധ മേഖലകളിൽ എത്തിക്കുന്ന മയക്കു മരുന്നുകൾ യുവാക്കളിലേക്ക് എത്തിക്കുന്ന നാർകോട്ടിക് ഭീകരതയാണ് അരങ്ങേറു ന്നതെന്നാണ് സൈന്യം പറയുന്നത്. റെയ്ഡുകൾ ശക്തമാക്കിയതായി സിആർപിഎഫും ജമ്മുകശ്മീർ പോലീസും അറിയിച്ചു.
17 വയസ്സിനും 25 വയസ്സിനുമിടയിലുള്ള യുവാക്കൾ മയക്കുമരുന്ന് ഉപയോഗത്തെ തുടർന്ന് പ്രശ്നങ്ങളിൽ ചികിത്സ തേടുകയാണ്. ഒരു കിലോ ഹെറോയിൻ വിൽപ്പന നടത്തിയപ്പോൾ രണ്ടു ലക്ഷം രൂപ ലഭിച്ചെന്നാണ് മയക്കുമരുന്ന് കേസിൽ പിടിയിലായ കൗമാരക്കാൻ പോലീസിനോട് പറഞ്ഞത്. നിലവിൽ പത്ത് ചികിത്സാകേന്ദ്രങ്ങളാണ് ആരോഗ്യവകുപ്പും സൈന്യവും സംയുക്തമായി നടത്തുന്നത്. 6000 യുവാക്കളെ കണ്ടെത്തി ചികിത്സയും ബോധവൽക്കരണവും നടത്താനായെന്നും പോലീസ് അറിയിച്ചു.
പാക്ഭീകരർ പണത്തിനായിട്ടാണ് മയക്കുമരുന്ന് ഇന്ത്യയിലേക്ക് കടത്തുന്നത്. ഡ്രോണുകൾ വഴി അതിർത്തിയിൽ നിക്ഷേപിക്കുന്ന പൊതികൾ ഇടനിലക്കാർ കയ്യിലാക്കുന്നതാണ് രീതി. പഞ്ചാബ് മേഖല കേന്ദ്രീകരിച്ച് നടന്നിരുന്നത് ഒരു പരിധിവരെ ബി.എസ്.എഫ് നിയന്ത്രിച്ചു കഴിഞ്ഞു. ഇതിനിടെ ജമ്മുകശ്മീരിൽ നുഴഞ്ഞുകയറ്റത്തിനെതിരെ ശക്തമായി മുന്നേറുന്ന സൈന്യമാണ് മയക്കുമരുന്ന് ശൃംഖലകളുമായി ബന്ധപ്പെട്ട പ്രദേശവാസികളേയും കണ്ടെത്തി ക്കൊണ്ടിരിക്കുന്നത്.
സമീപകാലത്തായി നുഴഞ്ഞുകയറ്റം നടക്കാതെ വന്നതോടെയാണ് യുവാക്കളെ കുടുക്കാൻ മയക്കുമരുന്ന് എത്തിക്കുന്നതെന്ന് ഡിജിപി ദിൽബാഗ് സിംഗ് പറഞ്ഞു. ഷോപ്പിയാൻ മേഖല കളിലെ വനപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് രഹസ്യപാതകളിലൂടെ മയക്കുമരുന്ന് കടത്തു ന്നത്. 2016ൽ ബുർഹാൻ വാനിയെന്ന കൊടും ഭീകരനെ ഇന്ത്യൻ സേന വധിച്ച ശേഷം ഷോപ്പി യാൻ കേന്ദ്രീകരിച്ചാണ് ഭീകരർ നുഴഞ്ഞുകയറാനും മയക്കുമരുന്ന് എത്തിക്കാനും ശ്രമിക്കു ന്നത്.
Comments