ന്യൂഡൽഹി: പാകിസ്താനെതിരെ ശക്തമായ പ്രക്ഷോഭവുമായി ഗിൽജിത് ബാൾട്ടിസ്ഥാനിലെ ജനങ്ങൾ. ചൈനയ്ക്കായി അനധികൃത ഭൂമിപിടിച്ചെടുക്കലും ഖനനം ചെയ്യലും അനുവദിക്കി ല്ലെന്നാണ് പാക് അധിനിവേശ മേഖലയിലെ ജനങ്ങൾ ഒന്നടങ്കം പറയുന്നത്. സാമ്പത്തിക ഇടനാഴിക്കായി ഗിൽജിത് ബാൾട്ടിസ്ഥാൻ മേഖലയിൽ നടക്കുന്ന വൻതോതിലുള്ള കയ്യേറ്റവും ഭൂമി പിടിച്ചെടുക്കലിനുമെതിരെയാണ് പ്രക്ഷോഭം.
പാകിസ്താനിലെ ഏറ്റവും ഫലപൂയിഷ്ടവും അതുപോലെ തന്നെ ധാതുക്കളാൽ സമ്പന്നവുമായ പ്രദേശത്തെ കയ്യിലാക്കാനുള്ള ചൈനയുടെ ശ്രമത്തിനും പ്രക്ഷോഭം തിരിച്ചടിയാവുകയാണ്. സാമ്പത്തിക ഇടനാഴി പണിയുന്നതും തുറമുഖ നിർമ്മാണത്തിനും ചൈനയാണ് പൂർണ്ണമായും മുതൽ മുടക്കിയിരിക്കുന്നത്. മേഖലയിൽ അനധികൃതമായി പണിയുന്ന ഡാമിനെതിരേയും കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി ഗിൽജിത് ബാൾട്ടിസ്ഥാൻ ജനത പ്രക്ഷോഭത്തിലാണ്.
പ്രവിശ്യ ഭരണകൂടത്തെ നോക്കുകുത്തിയാക്കി ഇമ്രാൻഖാൻ നടത്തുന്ന ഏകാധിപത്യ ഭരണത്തിനെതിരെ ജനങ്ങൾ ഒന്നടങ്കം തെരുവിലാണ്. ജനങ്ങളെ പാകിസ്താനികളെന്നും അല്ലാത്തവരെന്നും വേർതിരിക്കുന്ന സ്വഭാവം സിന്ധ്, പഞ്ചാബ് പ്രവിശ്യക്കൊപ്പം ഗിൽജിത് മേഖലയിലും പാകിസ്താൻ പയറ്റുകയാണ്. ഇതിനെതിരെയാണ് പ്രതിഷേധം. സൈനികരും ഭീകരരും ഒരുപോലെ ഗിൽജിത് ജനതയെ ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്യുന്നതും അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ എത്തിക്കാനാണ് പ്രക്ഷോഭം തുടരുന്നത്.
Comments