കൊച്ചി: വിവാഹബന്ധത്തിൽ പരിഹരിക്കാൻ കഴിയാത്ത വിധം മോശമായാൽ ബന്ധം തുടരാൻ ഒരാളെ നിർബന്ധിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി. വിവാഹമോചനം നൽകിയ കുടുംബകോടതി വിധിക്കെതിരെ പത്തനംതിട്ട സ്വദേശിനി നൽകിയ ഹർജിയിലാണ് കോടതി നിരീക്ഷണം. വിവാഹമോചനം നൽകാൻ വിസമ്മതിക്കുന്നത് ക്രൂരതയാണെന്നും കോടതി നിരീക്ഷിച്ചു.
നെടുമങ്ങാട് കുടുംബകോടതിയുടെ ഉത്തരവിനെതിരെ പത്തനംതിട്ട സ്വദേശിനി 32 കാരിയാണ് ഹർജി നൽകിയത്. ഭാര്യ സ്ഥിരമായി വഴിക്കിടുന്നതിനാലാണ് വിവാഹമോചനം വാങ്ങിയതെന്നായിരുന്നു യുവാവിന്റെ വാദം.
എന്നാൽ ഇത് നിഷേധിച്ച് യുവതി നിയമനടപടി സ്വീകരിക്കുകയായിരുന്നു. തന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും യുവതി വാദിച്ചു. 2017 മുതൽ ഇരുവരും വേർപിരിഞ്ഞാണ് ജീവിക്കുന്നത്.
Comments