ബംഗളൂരു: ഹിജാബ് വിഷയത്തിൽ കാവി ഷാളണിഞ്ഞ് പ്രതിഷേധിച്ചവരെ ഭീകരരെന്ന് വിളിച്ചതിന് പരാതി നൽകി അഭിഭാഷകൻ. സ്കൂളുകളിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ ഭീകരരെന്ന് വളിച്ചതിന്റെ പേരിൽ മാദ്ധ്യമ പ്രവർത്തകയായ റാണാ അയൂബിനെതിരെയാണ് പരാതി നൽകിയത്. അഭിഭാഷകനായ അശുതോഷ് ജെ ദുബെയാണ് മുംബൈ പോലീസിൽ പരാതി നൽകിയത്.
കർണ്ണാടകയിലെ കാവികൊടികളും ഷാളുകളും അണിഞ്ഞെത്തുന്ന വിദ്യാർത്ഥികൾ ഭീകരരാണെന്ന തരത്തിൽ അന്താരാഷ്ട്ര മാദ്ധ്യമത്തിനാണ് റാണാ അയൂബ് അഭിമുഖം നൽകിയത്. ഏറെ വർഗ്ഗീയത വളർത്തുന്നതും ഒരു മതസമൂഹത്തെ അടച്ചാക്ഷേപിക്കുന്നതുമായ വീഡിയോ രാജ്യത്തിന്റെ മതേതര സങ്കൽപ്പങ്ങൾക്ക് കനത്ത വെല്ലുവിളിയാണെന്നും പരാതിയിൽ പറയുന്നു.
റാണാ അയൂബ് ഇതിന് മുമ്പും ഹൈന്ദവ വികാരങ്ങൾക്കെതിരെ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. മന:പൂർവ്വമാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും വിദ്യാർത്ഥികൾ ഏതർത്ഥത്തിലാണ് ഭീകരരാകുന്നതെന്ന് വ്യക്തമാക്കണമെന്നും പരാതിക്കാർ ചോദിക്കുന്നു. കർണ്ണാടക ഹിജാബ് വിഷയത്തിൽ കോടതി ഒരു നിർദ്ദേശവും പറഞ്ഞിട്ടില്ല. ഉചിതമായ സമയത്ത് ഉചിതമായ നിർദ്ദേശം അറിയിക്കുമെന്നാണ് ഹർജികൾ സ്വീകരിച്ചുകൊണ്ട് പറഞ്ഞത്.
Comments