ന്യൂഡൽഹി : ഡൽഹിയിൽ വനിതാ ഡോക്ടറെയും കുടുംബത്തെയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചതായി പരാതി. ഡോക്ടറുടെ പരാതിയിൽ വീട്ടുടമസ്ഥനെതിരെ പോലീസ് കേസ് എടുത്തു. ഷഹീൻ ബാദ് സ്വദേശി ഷാബു ഖുറേഷിയ്ക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.
2019 ലായിരുന്നു പരാതിയ്ക്ക് ആസ്പദമായ സംഭവം ഉണ്ടായത്. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ ഷഹീൻ ബാഗിൽ പ്രതിഷേധം നടക്കുന്നതിനിടെ ഒരിക്കൽ വീട്ടിലെത്തിയ ഇയാൾ ഡോക്ടറോടും കുടുംബത്തോടും ഇസ്ലാം മതം സ്വീകരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. വീട്ടിൽ ഹിന്ദു ദൈവങ്ങളെ ആരാധിക്കരുതെന്നും ഷാബു ഖുറേഷി ചട്ടം കെട്ടി. എന്നാൽ മതം മാറില്ലെന്ന് ഡോക്ടറും കുടുംബവും അറിയിച്ചു.
തുടർന്ന് തിരികെ പോയ ഖുറേഷി അടുത്ത ദിവസം സുഹൃത്തുക്കളുമായി ഡോക്ടറുടെ വീട്ടിലെത്തി. ഇസ്ലാം മതം സ്വീകരിക്കണമെന്നും, ഇല്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്നും ഇവർ ഭീഷണിപ്പെടുത്തി. 18 വയസ്സുള്ള ഡോക്ടറുടെ മകനെ പരിവർത്തനം ചെയ്യാനായി മൗലവിയെയും കൊണ്ടാണ് അവർ വീട്ടിലേക്ക് എത്തിയത്.
വാടക വീടിന് സമീപമായി ഡോക്ടറും കുടുംബവും ചെറിയ ഭക്ഷണ വിതരണശാല നടത്തിയിരുന്നു. ഇതിലെ ഹിന്ദു ജീവനക്കാരെയും ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
Comments