തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഭരണ പ്രതിപക്ഷ അംഗങ്ങൾ നടത്തുന്ന സംഘടിത ആക്രമണത്തിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ. ഗവർണർക്കെതിരെ ഭരണ- പ്രതിപക്ഷ അംഗങ്ങൾ നടത്തുന്ന അധിക്ഷേപം അവസാനിപ്പിക്കണം. ഗവർണറെ ബിജെപി അക്കൗണ്ടിൽ ഉൾപ്പെടുത്തേണ്ടെന്നും അദ്ദേഹം പറഞ്ഞു.
അധിക്ഷേപങ്ങൾ മുഖ്യമന്തിയുടെ അറിവോടെയാണോ എന്ന് വ്യക്തമാക്കണം. രണ്ടു വർഷം പൂർത്തിയാക്കുന്ന പേഴ്സണൽ സ്റ്റാഫിന് പെൻഷൻ കൊടുക്കുന്ന സമ്പ്രദായം രാജ്യത്ത് കേരളത്തിൽ മാത്രമാണ് ഉള്ളത്. ഗവർണർ സർക്കാരിനെ സമ്മർദ്ദത്തിലാക്കിയെന്ന് കരുതുന്നില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
നേരത്തെ പേഴ്സണൽ സ്റ്റാഫായി ഹരി എസ് കർത്തയെ നിയമിച്ചതിനെതിരെ പൊതുഭരണ സെക്രട്ടറി വിയോജനക്കുറിപ്പ് എഴുതിയതിൽ മുഖ്യമന്ത്രിയ്ക്കെതിരെ മുരളീധരൻ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി രാജ്ഭവൻ ഭരിക്കാൻ ശ്രമിക്കുന്നതിന്റെ പ്രത്യാഘാതങ്ങളാണ് ഇപ്പോൾ കാണുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Comments