ധാക്ക : കർണാടകയിലെ ഹിജാബ് സമരത്തിന് ബംഗ്ലാദേശിൽ നിന്ന് പിന്തുണ . ഹിന്ദുക്കൾക്ക് നേരെ പരസ്യഭീഷണിയുമായി ഒരു കൂട്ടം മൗലാനമാരാണ് രംഗത്തെത്തിയത് . ഇസ്ലാമി ആന്ദോളൻ എന്ന സംഘടനയുടെ പേരിലുള്ള ഭീഷണി മുഴക്കി കൊണ്ടുള്ള വീഡിയോയും പുറത്ത് വന്നിട്ടുണ്ട് . കർണാടകയിൽ മുസ്ലീം പെൺകുട്ടികളെ ഹിജാബ് ധരിക്കാൻ അനുവദിച്ചില്ലെങ്കിൽ, ബംഗ്ലാദേശിലെ ഒരു ഹിന്ദു സ്ത്രീയെയും കുങ്കുമം അടക്കമുള്ള ഒരു മതചിഹ്നവും ധരിച്ച് പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നാണ് ഭീഷണി .
ബംഗ്ലാദേശി മൗലാനമാർ ബംഗ്ലാദേശിലെ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുകയാണെന്ന് വീഡിയോ പങ്കുവെച്ച തസ്ലീമ നസ്രീൻ പറഞ്ഞു. കർണാടകയിലെ മുസ്ലീങ്ങൾ ഹിജാബ് ധരിക്കാൻ അനുവദിച്ചില്ലെങ്കിൽ, ബംഗ്ലാദേശിലെ ഹിന്ദുക്കൾ സിന്ദൂരം ധരിക്കുന്നത് തടയുമെന്നാണ് ഇസ്ലാം മതമൗലികവാദികളുടെ ഭീഷണിയെന്നും അവർ പറയുന്നു.
പണ്ഡിറ്റ് പ്രദീപ് ചന്ദ്രയാണ് ബംഗ്ലാദേശിലെ ഈ വീഡിയോയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത് . ഈ പാർട്ടി ബംഗ്ലാദേശിലെ ഇസ്ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെട്ടവരുടേതാണെന്ന് അദ്ദേഹം പറഞ്ഞു. മതമൗലികവാദികൾ പിടിക്കുന്ന ബാനറിൽ കർണാടകയിലെ ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധിക്കുന്നു എന്ന് വ്യക്തമായി എഴുതിയിരിക്കുന്നതും വീഡിയോയിൽ കാണാം. അവരുടെ ഇസ്ലാമിക് മൂവ്മെന്റ് ബംഗ്ലാദേശിന്റെ പേരും ചുവടെ നൽകിയിട്ടുണ്ട്.
Comments