മോസ്കോ: യുക്രെയ്നെ പൂർണ്ണമായും പിടിക്കാനുള്ള നിർദ്ദേശം നൽകിയുള്ള പുടിന്റെ നീക്കം ശക്തം. ക്രമറ്റോസ്ക്കിൽ ആറിടത്ത് വ്യോമാക്രമണവും സ്ഫോട നവും നടത്തിയുള്ള സൈനിക നീക്കമാണ് നടന്നിരിക്കുന്നത്. തലസ്ഥാനമായ കീവിലും സ്ഫോടനം നടന്നതായാണ് വിവരം. യുക്രെയ്നിന്റെ കിഴക്കൻ മേഖലയിയിലൂടെയാണ് ആക്രമണം ആരംഭിച്ചി രിക്കുന്നത്. യുക്രെയിന്റെ ഔദ്യോഗിക മേഖലയിൽ നിന്ന് 15 കിലോമീറ്റർ മാത്രം ദൂരത്തുള്ള സൈന്യമാണ് നീങ്ങുന്നത്. യുക്രെയ് നെ പൂർണ്ണമായും നിരായുധീകരി ക്കുമെന്നാണ് പുടിന്റെ ഭീഷണി. എത്രയും പെട്ടന്ന് ആയുധം വെച്ച് കീഴടങ്ങണമെന്നാണ് നിർദ്ദേശം.
ഡോൺബാസ്ക് എന്നറിയപ്പെടുന്ന ഡോണിയാസ്ക്-ലുഹാൻസ്ക് മേഖലയിലെ റഷ്യൻ അനുകൂല വിമത സൈന്യവും യുക്രെയിന്റെ മറ്റ് മേഖലകളിലേക്ക് നീങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്. ലോകരാഷ്ട്രങ്ങൾക്ക് തങ്ങളുടെ തീരുമാനത്തി നെതിരെ ഒന്നും ചെയ്യാനാകില്ലെന്നും യുക്രെയ്ൻ ഒരു രാജ്യമല്ലെന്നും പുടിന്റെ ശക്തമായ മുന്നറിയിപ്പ് പുറത്തുവന്നതിന് മണിക്കൂറുകൾക്കുള്ളിലാണ് യുദ്ധ പ്രഖ്യാപനം നടന്നിരിക്കുന്നത്.
റഷ്യക്കെതിരെ ശക്തമായ സൈനിക നീക്കത്തിനുള്ള ഒരു തീരുമാനവും അമേരിക്കയും നാറ്റോ സഖ്യവും എടുത്തിട്ടില്ലെന്നതാണ് ശ്രദ്ധേയം. രണ്ടു ദിവസം മുന്നേ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും റഷ്യക്കെതിരെ ഏർപ്പെടുത്തി ഉപരോധത്തെ പൂർണ്ണമായും തള്ളിക്കൊണ്ടാണ് പുടിന്റെ നീക്കം. ജർമ്മനി വാതക പൈപ്പ് ലൈൻ പണി നിർത്തിവെച്ചതും തങ്ങളെ ബാധിക്കില്ലന്നാണ് പുടിൻ പറയുന്നത്.
Comments