കീവ്: റഷ്യൻ ആക്രമണം ശക്തമായതോടെ സഹായ അഭ്യർത്ഥനയുമായി യുക്രെയ്ൻ ഭരണകൂടം. തലസ്ഥാന നഗരമായ കീവിൽ ആറിടത്ത് സ്ഫോടനം നടന്നതോടെയാണ് യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബാ ആക്രമണം സ്ഥിരീകരിച്ചത്.
‘പുടിൻ ശക്തമായ ആക്രമണമാണ് തങ്ങൾക്കുനേരെ ആരംഭിച്ചിരിക്കുന്നത്. തികച്ചും ശാന്തമായ തങ്ങളുടെ നഗരങ്ങളും ജനവാസ കേന്ദ്രങ്ങളും ഏതു നിമിഷവും ആക്രമിക്കപ്പെടാം. എല്ലായിടത്തും ഭീഷണി നിലനിൽക്കുകയാണ്. ഇത് തികച്ചും അനീതിയും അധിനിവേശവുമാണ്. യുക്രെയ്ൻ സ്വയം പ്രതിരോധി ക്കേണ്ട അവസ്ഥായിലാണ്. തങ്ങൾ പോരാടി വിജയിക്കും. പുടിനെ നിയന്ത്രിക്കാൻ ലോകരാജ്യങ്ങൾ തയ്യാറാകണം. പ്രതികരിക്കേണ്ട അടിയന്തിര ഘട്ടമാണിത്.’ ദിമിത്രോ അഭ്യർത്ഥിച്ചു.
പുടിൻ യുദ്ധപ്രഖ്യാപനം നടത്തി മിനിറ്റുകൾക്കകമാണ് യുക്രെയ്ൻ പ്രസ്താവന നടത്തിയത്. ഇതിന് പിന്നാലെ നിലവിലെ പ്രതിസന്ധി യുക്രെയ്ൻ സ്വയം ക്ഷണിച്ചുവരുത്തിയെന്നാണ് റഷ്യൻ സ്ഥാനപതി വാസിലി അൽക്സീവിച്ച് നബേസാ മറുപടി നൽകിയത്.
Comments