മോസ്കോ: യുക്രെയ്ന്റെ വ്യോമതാവളങ്ങളും സൈനികതാവങ്ങളും മിസൈൽ കേന്ദ്രങ്ങളും തകർത്തത് മിസൈലുകൾ ഉപയോഗിച്ചെന്ന് സൂചന. റഷ്യയുടെ ഉറ്റസുഹൃത്തായ ബെലാറസിൽ നടത്തിയിരുന്ന സൈനിക അഭ്യാസം പുടിന്റെ തന്ത്രമായിരുന്നു എന്നാണ് വിലയിരുത്തൽ. ആദ്യ മണിക്കൂറിൽ തന്നെ യുക്രെയ്ന്റെ വടക്കൻ മേഖലകളിലൂടെ കരസേനകളുടെ നീക്കമാണ് റഷ്യ നടത്തിയത്.
കഴിഞ്ഞ ഒരു മാസമായി ബെലാറസിൽ റഷ്യ സൈനിക അഭ്യാസം നടത്തുന്നു വെന്നാണ് പുടിലൻ ലോകത്തെ അറിയിച്ചത്. കഴിഞ്ഞയാഴ്ച സൈനിക അഭ്യാസം അവസാനിപ്പിച്ചെന്നും സൈന്യത്തെ പിൻവലിക്കുന്നുവെന്നുമാണ് പ്രസ്താവന നടത്തിയത്. എന്നാൽ ഇതിനിടെ വിമത മേഖലയിലെ സൈന്യത്തെക്കൊണ്ട് ഷെല്ലാക്രമണം നടത്തിയ റഷ്യ ഇന്ന് പുലർച്ചെ മുതലാണ് അധിനിവേശം ആരംഭിച്ചത്.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഉറ്റ സുഹൃത്തെന്ന് അവകാശപ്പെടുന്ന ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷങ്കോയുമായി രഹസ്യധാരണ പ്രകാരം അത്യാധുനിക ആയുധങ്ങളും മിസൈലുകളും മുൻകൂട്ടി വിന്യസിച്ച ശേഷമാണ് റഷ്യ സൈന്യത്തിലെ ഒരു വിഭാഗത്തെ പിൻവലിച്ചുവെന്ന ധാരണ പരത്തിയത്. യുക്രെയ്നിലെ തലസ്ഥാനമായ കീവടക്കം പത്ത് നഗരങ്ങളിൽ കൃത്യതയോടെ മിസൈലുകൾ പ്രയോഗിച്ചാണ് റഷ്യ ആക്രമണം ആരംഭിച്ചത്. ആക്രമണം നടന്നതെല്ലാം സൈനിക -വ്യോമ കേന്ദ്രങ്ങളിലേക്കാണെന്നാണ് സൂചന.
Comments