കീവ്: റഷ്യൻ പട്ടാളത്തിന്റെ ആക്രമണത്തിൽ 14 സൈനികരടങ്ങുന്ന യുക്രെയ്ൻ വിമാനം തകർന്നതായി റിപ്പോർട്ട്. യുക്രെയ്ൻ തലസ്ഥാനമായ കീവിലുണ്ടായിരുന്ന സൈനിക വിമാനമാണ് റഷ്യ തകർത്തതെന്നാണ് റിപ്പോർട്ട്.
ആകെ 40ഓളം സൈനികരും പത്തോളം സാധാരണക്കാരും റഷ്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ആകെ ഏഴ് റഷ്യൻ വിമാനങ്ങൾ തകർത്തതായി യുക്രെയ്ൻ അവകാശപ്പെട്ടു. ലുഹാൻസ് മേഖലയിലാണ് ഒടുവിൽ റഷ്യൻ വിമാനം തകർന്നത്.
പ്രസിഡന്റ് വ്ളാഡിമർ പുടിൻ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ കിഴക്കൻ യുക്രെയ്നിലെ രണ്ട് ഗ്രാമങ്ങൾ പൂർണമായും റഷ്യയുടെ നിയന്ത്രണത്തിലായിരുന്നു. അധിനിവേശത്തിന് മുന്നോടിയായി തന്നെ യുക്രെയ്ൻ പട്ടാളക്കാരോട് ആയുധം നിലത്തുവെക്കാനും വീട്ടിൽ പോയിരിക്കാനും വ്ളാഡിമർ പുടിൻ ആവശ്യപ്പെട്ടിരുന്നു. യുക്രെയ്നെതിരായ സൈനിക നടപടി അത്യന്താപേക്ഷിതവും അനിവാര്യവുമാണെന്നാണ് പുടിന്റെ നിലപാട്.
Comments