ആരവല്ലി : ഭാര്യയെ ആലിംഗനം ചെയ്യുന്നതിനിടെ വസ്ത്രത്തിൽ ഘടിപ്പിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഇരുവരും മരിച്ചു. ഗുജറാത്തിലെ ആരവല്ലി ജില്ലയിലെ മുലോജ് ഗ്രാമത്തിലാണ് സംഭവം .
ലാലാഭായ് പാഗി എന്ന 45 കാരനും ഭാര്യ ശാരദ പാഗി എന്ന 40 കാരിയുമാണ് കൊല്ലപ്പെട്ടത് . ദമ്പതികൾ പരസ്പരം വഴക്കിടുന്നത് പതിവായിരുന്നു . മദ്യപാനിയായിരുന്ന ലാലാഭായ് വഴക്കിനിടയ്ക്ക് ഭാര്യയെ മർദ്ദിക്കാറുമുണ്ടായിരുന്നു . ദിവസങ്ങൾക്ക് മുൻപും ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായിരുന്നു. മുലോജിലെ വീട്ടിൽ വെച്ച് ലാലാഭായി മർദ്ദിച്ചതിനെ തുടർന്ന് മകനോടൊപ്പം ബിടി ചപ്ര ഗ്രാമത്തിലെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു ശാരദ . കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ്, ശാരദയും മകനും ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ, ലാലാഭായി സ്ഫോടകവസ്തു ഒളിപ്പിച്ച വസ്ത്രവും ധരിച്ച് വീട്ടിലെത്തി . ശാരദ പാഗിയെ കെട്ടിപ്പിടിക്കുകയും ഇതിനിടയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കൊണ്ട് നിർമ്മിച്ച സ്ഫോടകവസ്തു പൊട്ടിച്ചിതറുകയുമായിരുന്നു .
സ്ഫോടനത്തിൽ ശാരദ സംഭവസ്ഥലത്തുവെച്ചും ലാലാഭായി ചികിത്സയ്ക്കിടെയുമാണ് മരിച്ചത് . ഖനന ആവശ്യങ്ങൾക്കും കിണർ കുഴിക്കുന്നതിനുമായി ജലാറ്റിൻ സ്റ്റിക്കുകൾ, ഡിറ്റണേറ്റർ ക്യാപ് തുടങ്ങിയ സ്ഫോടകവസ്തുക്കൾ സൂക്ഷിക്കാൻ ആരവല്ലിയിൽ നിരവധി ആളുകൾക്ക് ലൈസൻസ് ലഭിച്ചിട്ടുണ്ട്. ലാലാഭായി ഉപയോഗിച്ച സ്ഫോടക വസ്തുക്കളും ഇതേ വിഭാഗത്തിൽ പെട്ടതാണ്. എന്നാൽ ലൈസൻസില്ലാത്ത ഇയാൾ എങ്ങനെയാണ് ഈ സ്ഫോടകവസ്തുക്കൾ വാങ്ങിയതെന്ന് എന്നതിനെ കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്.
Comments