തിരുവനന്തപുരം: ഒന്നാം തീയതിയും മദ്യശാലകൾക്ക് പ്രവർത്തനാനുമതി നൽകാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നതായി വിവരം. സംസ്ഥാനത്തെ മദ്യനയത്തിൽ വലിയ മാറ്റങ്ങൾ വരുത്താനാണ് സർക്കാർ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്.പുതിയ മദ്യ നയം മാർച്ച് 25 ന് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
ഒന്നാം തീയതി ബാറുകൾക്ക് അവധിയാണെങ്കിലും കരിഞ്ചന്തയിൽ ബാറുകളിലെ ‘കിളിവാതിലുകളിലൂടെ മദ്യം സുലഭമായി ലഭിക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടി ഒന്നാം തീയതി മദ്യശാലകൾക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം എടുത്തുമാറ്റണമെന്നു ബെവ്കോയും ബാറുടമകളും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ടൂറിസം മേഖലയിൽ കൂടുതൽ മദ്യശാലകൾ അനുവദിക്കണമെന്ന ആവശ്യം ടൂറിസം വകുപ്പ് മുന്നോട്ട് വെച്ചിരുന്നു.കള്ളുഷാപ്പുകൾക്കും ബാറുകൾക്കും ടൂറിസം മേഖലയിൽ അനുമതി ലഭിച്ചേക്കും.ഗുണനിലവാരം ഉറപ്പാക്കുന്നവർക്ക് മാത്രമായിരിക്കും ലൈസൻസ് പുതുക്കി നൽകുക എന്നാണ് റിപ്പോർട്ട്.
ആരാധനാലയങ്ങൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എന്നിവയിൽ നിന്നും കള്ളുഷാപ്പുകൾക്കുള്ള ദൂരപരിധി കുറയ്ക്കണമെന്ന ശുപാർശയും സർക്കാർ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.ബിവറേജസ് കോർപ്പറേഷന് കീഴിലുള്ള ഔട്ട് ലെറ്റുകളിൽ ജോലി ചെയ്യുന്നവർക്ക് യൂണിഫോം ഏർപ്പെടുത്തുന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്.
Comments