ജക്കാർത്ത : ഇന്തോനേഷ്യയിൽ അതി ശക്തമായ ഭൂചലനം. 10 പേർ മരിച്ചു. 400 ഓളം പേർക്ക് പരിക്കേറ്റു. സുമാത്ര ദ്വീപിലായിരുന്നു ഭൂചലനം ഉണ്ടായത്.
റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. ശക്തമായ പ്രകമ്പനത്തോടെയുണ്ടായ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ നിലംപൊത്തി. വീടുകൾ ഉൾപ്പെടെ ആയിരത്തോളം കെട്ടിടങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. ദുരന്ത ബാധിത പ്രദേശങ്ങളിൽ ഇപ്പോഴും രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.
മരിച്ച 10 പേരിൽ ആറ് പേർ പസ്മാൻ സ്വദേശികളും, നാല് പേർ പടിഞ്ഞാറൻ പസ്മാൻ സ്വദേശികളുമാണ്. ജില്ലകളിലെ നാല് ഗ്രാമങ്ങളിലാണ് ഭൂചലനം സാരമായ നാശനഷ്ടം ഉണ്ടാക്കിയിരിക്കുന്നത്. ഇവിടെ നിരവധി വീടുകൾ പൂർണമായി തകർന്നു. നിരവധി വീടുകൾക്ക് സാരമായ കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. ഇവിടെ നിന്നും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്.
400 ഓളം പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇവരെല്ലാം വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഭൂചലനത്തിന്റെ പ്രകമ്പനം മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലും അനുഭവപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.
Comments