വാഷിംഗ്ടൺ : കർണാടകയിലെ ഹിജാബ് വിഷയത്തെ അന്താരാഷ്ര ശ്രദ്ധയാകർഷിപ്പിക്കാൻ പുതിയ തന്ത്രങ്ങളുമായി ഹാർവാർഡ് സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ. ഹാർവാർഡിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളാണ് പ്രശ്നത്തിൽ ഇടപെടണമെന്ന ആവശ്യവുമായി മറ്റ് കോളേജുകളോട് അഭ്യർത്ഥിച്ചത്. ഇന്ത്യയിലെ മുസ്ലീങ്ങളുടെ അവസ്ഥ ദയനീയമാണെന്നും അവർക്ക് ആവശ്യമായ സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നും ഇവർ മറ്റ് കോളേജുകൾക്ക് അയച്ച കത്തിൽ ആരോപിക്കുന്നു.
മറ്റ് സർവ്വകലാശാലകളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളോടാണ് ഇവർ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. കർണാടക സർക്കാർ കോളേജ് ക്യാമ്പസിനകത്ത് ഹിജാബ് ധരിക്കാൻ അനുവദിക്കുന്നില്ലെന്നും ഇതിനെതിരെ ക്യാമ്പെയിൻ നടത്തണമെന്നും അവർ പറയുന്നു. കർണാടക സർക്കാർ വിദ്യാർത്ഥികളോടും അദ്ധ്യാപകരോടും മാപ്പ് പറയാൻ തയ്യാറാകണമെന്നും കത്തിൽ വ്യക്തമാക്കുന്നു.
ക്യാമ്പസിനകത്ത് ഹിജാബ് നിരോധിക്കുന്നതിലൂടെ വിദ്യാഭ്യാസം നേടുന്ന എന്ന പെൺകുട്ടികളുടെ അവകാശത്തെയാണ് കർണാടക സർക്കാർ ഇല്ലാതാക്കുന്നത് എന്ന് കത്തിൽ ആരോപിക്കുന്നു. ഹിജാബ് നിരോധിക്കുന്നതിലൂടെ മുസ്ലീം സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വമാണ് സർക്കാർ അവസാനിപ്പിക്കുന്നത്. ഒരാളുടെ കുലീനതയും മതത്തോടുളള വിശ്വാസവും, വ്യക്തിത്വവുമാണ് ഹിജാബിലും കാണിക്കുന്നത്. അത് ഇല്ലാതാക്കിക്കൊണ്ട് സംസ്കാരത്തെ തന്നെ നശിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന ആരോപണവുമുണ്ട്.
Comments