പാരീസ് : ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയും രാജ്യത്തെ നിയമങ്ങളെ അനാദരിക്കുകയും ചെയ്ത മസ്ജിദ് അടച്ചു പൂട്ടാൻ ഉത്തരവിട്ട് ഫ്രഞ്ച് സർക്കാർ .
ജിറോണ്ടെയിലെ പെസക്കിലുള്ള അൽ ഫാറൂഖ് പള്ളിയാണ് താൽക്കാലികമായി അടച്ചുപൂട്ടാൻ (ആറുമാസം വരെ) നടപടി ആരംഭിച്ചത് . ഇവിടെ ഇമാമുകൾ നടത്തിയ പ്രഭാഷണങ്ങളിൽ, ആക്രമണങ്ങളെ ന്യായീകരിക്കുകയും ജിഹാദികളുടെ രക്തസാക്ഷിത്വത്തെ പ്രകീർത്തിക്കുകയും ചെയ്യുമായിരുന്നു.
“റാസ്സെംബ്ലിമെന്റ് ഡെസ് മുസൽമാൻസ് ഡി പെസാക്” എന്ന അസോസിയേഷൻ നിയന്ത്രിക്കുന്ന ഈ പള്ളി 2014 മുതലാണ് ആരംഭിച്ചത് . “ഇസ്ലാമിസ്റ്റ് പ്രസ്ഥാനത്തിലെ അംഗത്വത്തിനും അവരുടെ സലഫിസ്റ്റ് പ്രത്യയശാസ്ത്രത്തിനും പേരുകേട്ട” ഇമാമുകളെ അത് പതിവായി സ്വാഗതം ചെയ്യുമായിരുന്നു. “സായുധ ജിഹാദ്” പ്രോത്സാഹിപ്പിക്കുന്ന മറ്റ് സംഘടനകളെയോ വ്യക്തികളെയോ ഈ പള്ളി പിന്തുണച്ചതായും പറയപ്പെടുന്നു.
മസ്ജിദിന്റെ നേതാക്കളും സംഭാവനക്കാരും ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ നിയമങ്ങളെ അനാദരിക്കുകയും ചെയ്തു . മസ്ജിദിൽ എത്തുന്നവരെയും നിയമങ്ങൾ ലംഘിക്കാൻ പ്രേരിപ്പിച്ചു. ആക്രമണങ്ങളെ ന്യായീകരിക്കുകയും ജിഹാദ് മരണത്തെ രക്തസാക്ഷി മരണമായി മാറ്റുകയും ചെയ്തു.
Comments