ന്യൂഡൽഹി: ഇന്ത്യ ഇന്ന് സംരംഭകരുടെ വളർച്ചയ്ക്ക് വഴിയൊരുക്കുന്ന രാജ്യമാണെന്നും അവരുടെ മുന്നിലെ എല്ലാ മാർഗ്ഗതടസ്സങ്ങളും നീക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാജ്യത്ത് വ്യവസായങ്ങളും സംരംഭങ്ങളും ആരംഭിക്കാൻ ഏറെ സൗഹാർദ്ദപരമായ അന്തരീക്ഷം സൃഷ്ടിക്കാൻ കേന്ദ്ര സർക്കാറിനായിട്ടുണ്ട്. അതിനായി 25000 ലധികം കീറാമുട്ടികളായ നിയമങ്ങളാണ് മാറ്റിയതെന്നും നിർമ്മാണമേഖലയിലെ അന്തരീക്ഷം ഏറെ അനുകൂലമാ ക്കിയെന്നും നരേന്ദ്രമോദി പറഞ്ഞു.
ഇന്ത്യയുടെ വിവിധ മേഖലയിലെ സംരംഭകർ നിരവധി തടസ്സങ്ങളാണ് നിയമ ങ്ങളുടെ കാര്യത്തിൽ അനുഭവിച്ചിരുന്നത്. വിവിധ തരം അനുമതി കൾക്കായി അവർ അവരുടെ ശക്തിയും യുവത്വവും ഹോമിക്കേണ്ടി വന്നിരുന്ന ഒരു കാലമുണ്ട്. അവർക്ക് മുന്നിൽ എല്ലാം മാർഗ്ഗ തടസ്സങ്ങൾ മാത്രമാണ് ഉയർന്നു നിന്നിരുന്നത്. 25000 വ്യവസ്ഥകൾ ഇല്ലാതാക്കി. ഒരു തവണ സംരംഭകത്വ അനുമതി ലഭിക്കുന്നയാൾക്ക് അത് സ്വാഭാവികമായി പുതുക്കികിട്ടാനുളള സംവിധാനവും നിലവിൽ വന്നു. ഇത് നിത്യനിദാന ജോലികളെ എളുപ്പത്തിലാക്കി. ഈ മാറ്റമാണ് മെയ്ക് ഇൻ ഇന്ത്യയുടെ വേഗത കൂട്ടിയതെന്നും നരേന്ദ്രമോദി വ്യക്തമാക്കി.
ഉൽപ്പാദന ബന്ധിതമായ വിവിധ ആനുകൂല്യങ്ങളാണ് സർക്കാർ വ്യവസായ മേഖലകളിൽ നടപ്പാക്കുന്നത്. ഇത് എല്ലാത്തരം നിർമ്മാണ മേഖലയ്ക്കും ഉണർവ്വ് പകർന്നിരിക്കുന്നു. വിവിധ തരം സബ്സിഡികൾ പ്രഖ്യാപിച്ചിരിക്കുന്നു. ഇത് മൂലം ലക്ഷക്കണക്കിന് യുവാക്കൾക്കാണ് തൊഴിൽ ലഭിച്ചിരിക്കുന്നത്. പ്രാദേശികമായി ചെറുകിട വ്യവസായങ്ങളിൽ നിയമങ്ങൾ ലഘൂകരിച്ചതും പ്രത്യേക വാണിജ്യ മേഖലകളുടെ എണ്ണം വർദ്ധിപ്പിച്ചതും കയറ്റുമതി എളുപ്പമാക്കിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Comments