കീവ്: യുക്രെയ്നിലേക്ക് റഷ്യൻ സൈന്യം നടത്തിയ മിസൈൽ കപ്പലിൽ പതിച്ചതിനെ തുടർന്ന് ബംഗ്ലാദേശ് ചരക്ക് കപ്പലിലെ ജീവനക്കാരൻ മരിച്ചു. യുക്രെയ്നിലെ വടക്കൻ കരിങ്കടൽ തുറമുഖമായ ഓൾവിയയിൽ നങ്കൂരമിട്ടിരുന്ന ബൾക്ക് ക്യാരിയറായ എംവി ബംഗ്ലർ സമൃദ്ധി എന്ന കപ്പലിലാണ് മിസൈൽ പതിച്ചത്.
കപ്പലിന് നേരെ ആക്രമണം ഉണ്ടായെന്നും എൻജിനീയർ കൊല്ലപ്പെട്ടുവെന്നും ബംഗ്ലാദേശ് ഷിപ്പിംഗ് കോർപ്പറേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ പിജുഷ് ദട്ടയാണ് അറിയിച്ചത്. കപ്പലിന് സാരമായ തകരാർ സംഭവിച്ചിട്ടുണ്ടെന്നും മിസൈലാണോ ബോംബാ ആണോ എന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. 2018ൽ നിർമ്മിച്ച കപ്പലിന്റെ മുൻ ഭാഗത്താണ് ആക്രമണം ഉണ്ടായത്.
കപ്പലിൽ മിസൈൽ പതിച്ച വിവരം യുക്രെയ്ൻ തുറമുഖങ്ങളുടെ അഡ്മിനിസ്ട്രേഷനും സ്ഥിരീകരിച്ചിട്ടുണ്ട്. 28 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. കപ്പലിൽ മിസൈൽ പതിക്കുന്നതിന്റെ ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ബംഗ്ലാദേശോ റഷ്യയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
According to Ukrainian media, the moment of the explosion from a missile attack on the BANGLAR SAMRIDDHU ship was caught on video.#StopPutinNOW #StopWarInUkraine #StopPutin #UkrianeWar #RussianUkrainianWar #Ukraine #UkraineRussianWar #Bangladesh #PutinWarCriminal pic.twitter.com/Np9BBTmSlh
— Ukraine War Report (@UkraineWR) March 3, 2022
Comments