ന്യൂഡൽഹി : യുദ്ധത്തിൽ തകർന്ന യുക്രെയ്നിൽ നിന്ന് ഒഴിപ്പിക്കുന്ന ഓപ്പറേഷൻ ഗംഗ പുരോഗമിക്കുമ്പോൾ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പഴയ വീഡിയോ വീണ്ടും വൈറലാകുന്നു . ബിജെപിയുടെ അമിത് മാളവ്യ ട്വീറ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
2015ൽ യെമനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ റാഹത്തിനെ കുറിച്ച് പറയുന്ന സുഷമ സ്വരാജിന്റെ പഴയ വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
ഓപ്പറേഷൻ റാഹത്തിന്റെ കീഴിൽ 5,000 ഇന്ത്യക്കാരെയും 2,000 വിദേശികളെയും ഒഴിപ്പിക്കാൻ മോദി ഭരണകൂടത്തിന് കഴിയുമെങ്കിൽ , യെമനിൽ ഓരോ ദിവസവും 2 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിക്കാൻ കഴിയുമെങ്കിൽ, ഇന്ത്യക്ക് തങ്ങളുടെ ആളുകളെ ഖാർകിവിൽ നിന്ന് മാറ്റാൻ കഴിയുമെന്ന് വിശ്വസിക്കാതിരിക്കാനാകില്ല ‘ ഈ കുറിപ്പോടെയാണ് ട്വീറ്റ്.
ഓപ്പറേഷൻ റാഹത്തിനെ കുറിച്ചുള്ള സുഷമസ്വരാജിന്റെ വാക്കുകൾ – “പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പതിവ് വിദേശ സന്ദർശനങ്ങളെക്കുറിച്ച് ആളുകൾ ചോദ്യങ്ങൾ ഉന്നയിക്കുന്നു. ചിലർ അദ്ദേഹം വിമാനത്തിൽ തങ്ങുന്നുവെന്ന് പറയുന്നു. അത്തരം സന്ദർശനങ്ങൾ കൊണ്ട് എന്താണ് പ്രയോജനം എന്ന് ചോദിക്കുന്നു ? ഈ ചോദ്യങ്ങൾക്ക് ഞാൻ മറുപടി നൽകാൻ ആഗ്രഹിക്കുന്നു. ഈ സന്ദർശനങ്ങൾ രസകരമല്ല, വ്യക്തിപരമായ ബന്ധം സ്ഥാപിക്കാനാണ്, . ഈ ദൃഢമായ ബന്ധങ്ങളുടെ നേട്ടങ്ങൾ ഞങ്ങൾ കൊയ്യുകയാണ്,” സുഷമ സ്വരാജ് പറഞ്ഞു.
“യെമൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, കര, വായു, വെള്ളം — എല്ലാ ഒഴിപ്പിക്കൽ വഴികളും അടഞ്ഞു. പ്രധാനമന്ത്രി മോദി ബ്രിസ്ബേനിൽ സൗദി രാജാവിനെ കണ്ടത് ഞാൻ ഓർത്തു, ബോംബാക്രമണം നിർത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തെ വ്യക്തിപരമായി വിളിക്കാൻ പ്രധാനമന്ത്രിയോട് ഞാൻ ആവശ്യപ്പെട്ടു. മോദി സൗദി രാജാവിനെ വിളിച്ചു . അദ്ദേഹം ഒരു മണിക്കൂർ സംസാരിച്ചു .അപ്പോൾ സൗദി രാജാവ് പറഞ്ഞു ഒരാഴ്ചത്തേക്ക് വെടിനിർത്തൽ ചെയ്യാൻ കഴിയില്ല, എന്നാൽ ആഴ്ചയിൽ എല്ലാ ദിവസവും രണ്ട് മണിക്കൂർ ഓപ്പറേഷൻ നിർത്തിവെക്കാം. . അത് മതിയെന്ന് ഞാൻ പറഞ്ഞു, ഒരാഴ്ച നമുക്ക് നമ്മുടെ പൗരന്മാരെ ഒഴിപ്പിക്കാം.”
“അത്തരത്തിലുള്ള ഒരു ഓപ്പറേഷൻ ഇന്ത്യ നടത്തിയപ്പോഴാണ് അമേരിക്കയും യുകെയും തങ്ങൾക്ക് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാൻ കഴിയുന്നില്ലെന്ന് ഞങ്ങളോട് പറഞ്ഞത്. ഇന്ത്യക്ക് മാത്രമേ ചെയ്യാൻ കഴിയൂ. ഇതാണ് ആ ബന്ധത്തിന്റെ ശക്തി,” സുഷമ സ്വരാജ് പറഞ്ഞു.
സിംഗപ്പൂരിൽ നടന്ന ആസിയാൻ-ഇന്ത്യ പ്രവാസി ഭാരതീയ ദിവസിൽ മന്ത്രി ഇന്ത്യൻ പ്രവാസികളെ 2018 ൽ അഭിസംബോധന ചെയ്യുമ്പോഴുള്ളതാണ് വീഡിയോ.
If Modi administration could negotiate a 2 hour ceasefire each day in Yemen to evacuate 5,000 Indians and 2,000 foreign nationals, under operation Raahat, why is to so difficult to believe that Russia indicated a safe window, in which India could move its people out of Kharkiv? pic.twitter.com/sIX99U6c51
— Amit Malviya (@amitmalviya) March 3, 2022
Comments