കാബൂൾ: അഫ്ഗാനിസ്താനിലെ ദുരിതബാധിതർക്കായി പാകിസ്താൻ നൽകിയ ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരത്തിനെതിരെ രൂക്ഷ വിമർശനവുമായി താലിബാൻ. പാകിസ്താൻ ഏറ്റവും മോശം ഗോതമ്പാണ് തന്നതെന്ന് താലിബാൻ ആരോപിച്ചു. അതേസമയം ഇന്ത്യ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഗോതമ്പാണ് തങ്ങളുടെ ജനതയ്ക്കായി കൈമാറിയതെന്നും താലിബാൻ നേതാക്കൾ വ്യക്തമാക്കി. താലിബാൻ നേതാക്കൾ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറയുന്നത്.
ചീഞ്ഞതും ഉപയോഗശൂന്യവുമായ ഗോതമ്പാണ് അഫ്ഗാനിസ്താനിലേക്ക് പാകിസ്താൻ കയറ്റി അയച്ചതെന്ന് താലിബാൻ ആരോപിക്കുന്നു. ഈ ഗോതമ്പ് ഒരിക്കലും ഉപയോഗിക്കാൻ സാധിക്കില്ല. അത് ഉപയോഗിച്ചാൽ ആരോഗ്യത്തിന് വളരെ ദോഷകരമായിരിക്കും. പക്ഷേ ഇന്ത്യ അഫ്ഗാനിസ്താനിലേക്ക് കയറ്റി അയച്ചത് ഏറ്റവും മികച്ച ഗോതമ്പാണെന്നും’ താലിബാൻ വക്താവ് പത്രസമ്മേളനത്തിൽ പറഞ്ഞു. താലിബാൻ നേതാക്കൾ ഇക്കാര്യം പറയുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Indian Wheat Vs Pakistani Wheat!
Recently, India and Pakistan have donated tons of wheat to #Afghanistan in #HumanitarianAID package, now Taliban authorities claim that Pakistani Wheat is rotten and not healthy to be distributed to people while Indian Wheat quality is so good🤔 pic.twitter.com/CQGUalTrjo
— Faiz Zaland (@zalandfaizm) March 4, 2022
താലിബാൻ അധികാരമേറ്റെടുത്തതിന് പിന്നാലെ അഫ്ഗാനിൽ ഗുരുതര സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ ആദ്യഗഡുവായി 2500 ടൺ ഗോതമ്പ് അഫ്ഗാനിസ്താനിലേക്ക് കയറ്റി അയച്ചിരുന്നു. രണ്ടാം തവണയായി 2000 മെട്രിക് ടൺ ഗോതമ്പ് വീണ്ടും കയറ്റി അയച്ചു. യുഎന്നിന്റെ വേൾഡ് ഫുഡ് പ്രോഗ്രാമുമായി ബന്ധപ്പെട്ടാണ് ഇന്ത്യ അഫ്ഗാനിലേക്ക് ഭക്ഷ്യധാന്യം കയറ്റി അയക്കുന്നത്. ആകെ 50,000 മെട്രിക് ടൺ ഗോതമ്പാണ് ഇന്ത്യ അഫ്ഗാനിസ്താനിലേക്ക് കൈമാറുന്നത്.
Comments