ന്യൂഡൽഹി : കിഴക്കൻ യുക്രെയ്നിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ ബസുകൾ ഏർപ്പാടാക്കിയത് സ്റ്റാലിൻ സർക്കാരാണെന്ന് വ്യാജ പ്രചാരണം . ബിസിനസ് ലൈൻ ലേഖിക പാർവതി ബിന്ദു ബെനുവാണ് ഇത്തരം വ്യാജ ട്വീറ്റ് പ്രചരിപ്പിച്ചത് .
ഈ വിഷയത്തിൽ അവൾ പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനായിരുന്നു മാദ്ധ്യമപ്രവർത്തകയുടെ ശ്രമം . ലോക്സഭാ അംഗം കനിമൊഴിയുടെ ട്വീറ്റിൽ പാർവതി ഇങ്ങനെ കുറിച്ചു, “അങ്ങനെ! . പിസോച്ചിൽ നിന്ന് കുട്ടികളെ ഒഴിപ്പിക്കാൻ തമിഴ്നാട് സർക്കാർ വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്, അതും സൗജന്യമായി. ഇത് സംസ്ഥാനത്തുടനീളം പിന്തുടരാൻ ഞാൻ കാത്തിരിക്കുകയാണ്. “
മാർച്ച് 4 ന് വൈകുന്നേരം 6 മണിക്ക് കിഴക്കൻ യുക്രെയ്നിൽ, പ്രത്യേകിച്ച് ഖാർകിവ്, പിസോച്ചിൻ എന്നിവിടങ്ങളിൽ ഇന്ത്യൻ സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തിയതായി വിദേശകാര്യമന്ത്രാലയം പറഞ്ഞിരുന്നു. ‘ ബസുകൾ ക്രമീകരിച്ചു. 5 ബസുകൾ സജ്ജമാണ്, ബാക്കി ബസുകളും വൈകുന്നേരത്തോടെ സർവീസ് നടത്തും. 900-1000 ഇന്ത്യക്കാർ പിഷോച്ചിൽ കുടുങ്ങിയപ്പോൾ 700 പേർ സുമിയിലാണ്.‘ എന്നും വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു . അതിനു പിന്നാലെ രാത്രിയിലായിരുന്നു പാർവ്വതി തമിഴ്നാട് സർക്കാരാണ് ഇതിനു പിന്നില്ലെന്ന് വാദിച്ച് ട്വീറ്റ് ചെയ്തത് .
വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ മുതിർന്ന ഉപദേഷ്ടാവ് കാഞ്ചൻ ഗുപ്ത തന്നെ ബിസിനസ് ലൈൻ ജേണലിസ്റ്റിന്റെ നുണ പ്രചാരണത്തെ പൊളിച്ചടുക്കി രംഗത്തെത്തിയിട്ടുണ്ട്. ‘ ബിസിനസ് ലൈൻ മാദ്ധ്യമപ്രവർത്തകർ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണ് . ഇന്ത്യൻ സർക്കാരിന്റെ ചെലവിൽ വിദേശകാര്യ മന്ത്രാലയവും പ്രാദേശിക മിഷനും ചേർന്നാണ് ബസുകൾ ക്രമീകരിച്ചത്. ഇത്തരം വ്യാജവാർത്തകൾ പ്രചരിക്കുന്നതിന് മുമ്പ് അന്വേഷിക്കണം , ‘ പിസോച്ചിനും ഖാർകിവിലും ഉള്ള പൗരന്മാർക്ക് ഇന്ത്യൻ സർക്കാർ ഭക്ഷണവും വെള്ളവും അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments