ലണ്ടൻ:റഷ്യയെ അടക്കിനിർത്താൻ ഏഷ്യൻ കരുത്തരായ ഇന്ത്യയോടും ചൈനയോടും അഭ്യർത്ഥിച്ച് ബ്രിട്ടീഷ് ഭരണകൂടം. യുക്രെയ്നു മേൽ അതിരൂക്ഷ ആക്രമണം നടത്തുന്ന റഷ്യയെ അനുനയിപ്പിക്കാൻ ഇന്ത്യയുടെയും ചൈനയു ടേയും സംയുക്ത നീക്കമാണ് ബ്രിട്ടൺ അഭ്യർത്ഥിച്ചത്. റഷ്യക്ക് മേൽ നയതന്ത്ര സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യം ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഡോമിനിക് റാബാണ് മുന്നോട്ടുവെച്ചത്.
റഷ്യ നടത്തുന്ന മുന്നേറ്റം ലോകസമാധാനത്തിന് വലിയ ഭീഷണിയാവുകയാണ്. ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം അംഗമെന്ന നിലയിൽ റഷ്യയുമായി ചൈനയ്ക്ക് മികച്ച ബന്ധമാണുള്ളത്. രക്ഷാ സമിതിയിലെ സ്ഥിരാംഗം എന്ന നിലയിൽ ഇന്ത്യയുടേതും നിർണ്ണായകമായ സ്ഥാനമാണ്. ഇരുരാജ്യങ്ങൾക്കും റഷ്യയുമായി നല്ല ബന്ധമാണുള്ളത്. അതിനാൽ നയതന്ത്രബന്ധം ശക്തമാക്കിയുള്ള നീക്കമാണ് ആവശ്യം. ഇന്ത്യയും ചൈനയും റഷ്യയുമായി അടിയന്തിര ഇടപെടൽ നടത്തുമെന്ന പ്രതീക്ഷയിലാണെന്നും റാബ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇന്ത്യയുടെ ചൈനയും കാലങ്ങളായി റഷ്യയുമായി മികച്ച ബന്ധത്തിലാണ്. പ്രതിരോധ രംഗത്തെ ബന്ധവും ശക്തമാണ്. ലോകരാഷ്ട്രങ്ങൾ റഷ്യക്കെതിരെ പ്രമേയം പാസാക്കിയപ്പോൾ ഇന്ത്യയും ചൈനയും വിട്ടുനിന്നത് റഷ്യാ ബന്ധത്തിന്റെ തെളിവാണ്. റഷ്യ നടത്തുന്നത് ഒരുയുദ്ധം തന്നെയാണ്. ഈ സാഹചര്യം ഒഴിവാക്കാനാണ് അയൽ രാജ്യങ്ങളായ ഇന്ത്യയും ചൈനയും ശ്രമിക്കേണ്ടെതെന്നും റാബ് പറഞ്ഞു.
Comments