കൊളംബോ : ലോകത്ത് വി ഐ പി സുരക്ഷയോടെ ജീവിച്ച ഏക ആന നടുങ്കാമുവ രാജ ചെരിഞ്ഞു . ശ്രീലങ്കയിലെ കാൻഡി പെരഹേര മത്സരത്തിൽ ബുദ്ധന്റെ ദന്തത്തിന്റെ തിരുശേഷിപ്പ് വഹിക്കാൻ ചുമതലപ്പെടുത്തിയിരുന്ന ആനയാണ് നടുങ്കാമുവ രാജ . 69 വയസുകാരനായ നടുങ്കാമുവ തിങ്കളാഴ്ച പുലർച്ചെയാണ് ചെരിഞ്ഞത്.
ശ്രീലങ്കയിലെ ഏറ്റവും ഉയരം കൂടിയ ആനയാണ് നടുങ്കാമുവ രാജ. 10.5 അടിയാണ് നടുങ്കാമുവ രാജയുടെ ഉയരം . പേടകത്തിന്റെ പ്രധാന വാഹകനെന്ന നിലയിൽ രാജ്യത്തിന്റെ ദേശീയ നിധിയായി കണക്കാക്കപ്പെട്ടു. ശ്രീലങ്കൻ സൈന്യത്തിലെ സായുധരായ സൈനികർ പലപ്പോഴും ആനയ്‌ക്ക് സുരക്ഷ നൽകിയിരുന്നു.
2015 സെപ്റ്റംബറിൽ ഇരു ചക്രവാഹനം രാജയെ ഇടിച്ചുവീഴ്‌ത്തി. ഇത് ശ്രീലങ്കയിൽ വൻ വാർത്തയായി . സിസിടിവി ദൃശ്യങ്ങൾ കണ്ട ശേഷം സർക്കാർ രാജയുടെ ഉടമയുമായി ബന്ധപ്പെട്ടു ,തുടർന്നാണ് രാജയ്‌ക്ക് സംരക്ഷണം നൽകാൻ സർക്കാർ തീരുമാനിച്ചത്.രണ്ട് ആന പാപ്പാൻന്മാർ, പുറമേ, സുരക്ഷാ ഗാർഡുകൾ ഇതുകൂടാതെ തിരക്കേറിയ റോഡിൽ ഇറങ്ങുമ്പോൾ ആനയ്‌ക്ക് വഴിയൊരുക്കാൻ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട് .
നടുങ്കാമുവ രാജ 12 വർഷത്തോളം ദന്ത തിരുശേഷിപ്പ് അടങ്ങുന്ന പേടകം വഹിച്ചു. 1953-ൽ ഇന്ത്യയിലാണ് നടുങ്കാമുവ രാജ ജനിച്ചത്. തന്റെ ബന്ധുവിന്റെ ദീർഘനാളത്തെ അസുഖം ഭേദമാക്കിയതിന്റെ അഭിനന്ദനാർത്ഥം പിലിയന്തല നീലമ്മഹാര ക്ഷേത്രത്തിലെ മുതിർന്ന നാട്ടുവൈദ്യ സന്യാസിക്ക് മൈസൂർ മഹാരാജാവ് സമ്മാനിച്ച രണ്ട് ആനക്കുട്ടികളിൽ ഒന്നായിരുന്നു നടുങ്കാമുവ .
1978-ൽ നടുങ്ങാമുവ രാജയെ അന്നത്തെ ഉടമയായ ഹെർബർട്ട് വിക്രമസിംഗയിൽ നിന്ന്, അന്നത്തെ പ്രമുഖ ആയുർവേദ ഭിഷഗ്വരനും ഇന്നത്തെ ഉടമ ഡോ. ഹർഷ ധർമ്മവിജയയുടെ പിതാവുമായ നടുങ്കാമുവ പ്രദേശത്തെ ധർമ്മവിജയ വേദ രാളഹാമി സ്വന്തമാക്കുകയായിരുന്നു.
Comments