കീവ്: സമാധാന ചർച്ചകൾ മൂന്നാം വട്ടവും പൂർത്തിയാകാതിരുന്നതിനെ തുടർന്ന് ആരോപണ ങ്ങളുമായി യുക്രെയ്ൻ ഭരണകൂടം റഷ്യക്കെതിരെ രംഗത്ത്. റഷ്യ യുക്രെയ്നെതിരെ നടത്തുന്നത് പ്രാകൃത യുദ്ധമാണെന്നും മധ്യകാലഘട്ടത്തിലെ സൈനിക രീതികളാണ് ഉപയോഗിക്കുന്നതെന്നും സൈനിക മേധാവികൾ കുറ്റപ്പെടുത്തി. ഇതിനിടെ യുക്രെയ്നിലെ രക്ഷാ പ്രവർത്തനത്തിനെ രാഷ്ട്രീയ വേർതിരിവോടെ കാണരുതെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ ആവർത്തിച്ചു.
റഷ്യ എല്ലാ തകർക്കുന്ന രീതിയാണ് സ്വീകരിക്കുന്നത്. ഒരു പ്രദേശം സ്വന്തമാക്കുകയല്ല അവരുടെ ഉദ്ദേശം പകരം ആ നാട് ഒന്നിനും കൊള്ളത്തതാക്കുകയാണെന്നും യുക്രെയ്ൻ ആരോപിക്കുന്നു. 12 ദിവസം പിന്നിട്ട യുദ്ധത്തിൽ റഷ്യയുടെ നീക്കങ്ങൾ പ്രാകൃതവും മദ്ധ്യകാലഘട്ടത്തിലേതുമാണ്. റഷ്യയുടെ ആക്രമണം ജനജീവിതം താറുമാറാക്കുകയാണ്. ജലസ്ത്രോതസ്സുകളും എണ്ണ സംഭരണശാലകളും തകർക്കുന്നത് എന്തിനാണ്. ഒരു പ്രദേശം സാധാരണ നിലയിലേക്ക് തിരികെ വരാതിരുന്നത് കൊണ്ട് ആർക്കാണ് ഗുണമെന്നും യുക്രെയ്ൻ നയതന്ത്ര പ്രതിനിധികൾ ചോദിക്കുന്നു.
ഇതിനിടെ യുക്രെയ്ൻ-റഷ്യാ സംഘർഷത്തിനിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളെ രാഷ്ട്രീയവൽക്കരിക്കരുതെന്ന ശക്തമായ അഭിപ്രായവുമായി ഇന്ത്യ രംഗത്തെത്തി. പല രാജ്യങ്ങൾക്കും സഹായം എത്തിക്കാൻ സാധിക്കുന്നില്ലെന്ന വസ്തുത പുറത്തുവരിക യാണെന്നും ഇന്ത്യൻ പ്രതിനിധി ടി.എസ്.തിരുമൂർത്തി ഐക്യരാഷ്ട്ര സഭയിൽ പറഞ്ഞു.
Comments