കീവ്: യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിൽ പ്രതികരിച്ച് ഇസ്ലാമിക ഭീകര സംഘടനയായ ഐഎസ്. അള്ളാഹുവിനെ അവഹേളിച്ചതിനുള്ള ശിക്ഷയാണ് ഈ യുദ്ധമെന്ന് ഐഎസിന്റെ പ്രതിവാര പത്രമായ അൽ-നബയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. ഖുർആനിൽ കുറിച്ചിരിക്കുന്നത് പോലെ ക്രിസ്തുമതത്തിലുള്ളവർക്കുള്ള ശിക്ഷയാണ് യുദ്ധത്തിന്റെ രീതിയിൽ യുക്രെയ്ൻ എത്തിയത്. യുക്രെയ്നിലുള്ള മുസ്ലീങ്ങൾ ഒന്നിനോടും പ്രതികരിക്കേണ്ടെന്നും ലേഖനത്തിൽ പറയുന്നു.
യുക്രെയ്ൻ-റഷ്യൻ യുദ്ധം ദൈർഘ്യമേറിയതോ ചെറുതോ ആകട്ടെ, ഇത് മറ്റ് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിന് തുടക്കം കുറിക്കുകയാണ്. ഈ കുരിശുയുദ്ധത്തിൽ മുസ്ലീം സമുദായത്തിൽപ്പെട്ടവർ പ്രതികരിക്കരുത്. വലിയ യുദ്ധത്തിലേക്കുള്ള ചെറിയ കാൽവെപ്പ് മാത്രമായി ഈ യുദ്ധത്തെ കണ്ടാൽ മതി. വലിയ പ്രത്യാഘാതമാകും ഈ യുദ്ധം ഇരുരാജ്യങ്ങൾക്കും വരുത്തിവെയ്ക്കുകയെന്നും പ്രസ്താവനയിൽ പറയുന്നു.
കിഴക്കൻ യൂറോപ്പിലെ രാജ്യങ്ങളെ നിയന്ത്രിക്കാനുള്ള അമേരിക്കയുടെ വ്യാമോഹമാണ് ഈ യുദ്ധങ്ങൾക്ക് കാരണമെന്നും ഐഎസ് ഭീകരർ ലേഖനത്തിൽ പറയുന്നുണ്ട്. സിറിയയിലെ ആഭ്യന്തര യുദ്ധകാലത്ത് റഷ്യയും യുക്രെയ്നും ഐഎസിനെതിരെ യുദ്ധം ചെയ്തിരുന്നു. അതിനാൽ തന്നെ ഇരുരാജ്യങ്ങളോടും പക്ഷം ചേരരുതെന്നും ഇരുരാജ്യങ്ങളുടേയും നാശം മാത്രമെ ആഗ്രഹിക്കാവൂ എന്നും ലേഖനത്തിൽ കുറിക്കുന്നു.
റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് രണ്ടാഴ്ചയോട് അടുക്കുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധം ഇപ്പോഴും തുടരുകയാണ്. കനത്ത നാശനഷ്ടമാണ് യുക്രെയ്നിൽ ഉടനീളം ഉണ്ടായിരിക്കുന്നത്. പിന്നാലെ പാശ്ചാത്യരാജ്യങ്ങൾ റഷ്യയിൽ അവരുടെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. സൈനിക നടപടിയുടെ പേരിൽ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ നിരവധി ഉപരോധങ്ങളും റഷ്യയിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
Comments