ലക്നൗ: ഉത്തർപ്രദേശിലെ ഉജ്ജല വിജയത്തിന് പിന്നാലെ ബിജെപി പ്രവർത്തകരെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ. നമ്മുടെ പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനമില്ലാതെ ഈ വിജയം സാധ്യമാകുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
മാഫിയകളേയും കുറ്റവാളികളേയും വേരോടെ പിഴുതെറിയുന്നതിന്റെ പ്രതീകമായി ബുൾഡോസർ മാറിയിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തർപ്രശിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനക്ഷേമപരിപാടികൾ കൂടുതൽ നടപ്പിലാക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
വോട്ടെണ്ണൽ അവസാന മണിക്കൂറുകളിലേക്ക് അടുക്കുമ്പേൾ ആകെയുള്ള 403 സീറ്റുകളിൽ 268 സീറ്റുകളിൽ കൃത്യമായി മുൻതൂക്കത്തോടെ ഉത്തർപ്രദേശിൽ മുന്നറുകയാണ് ബിജെപി. ഇരട്ട എഞ്ചിനുള്ള ഉത്തർപ്രദേശ് സർക്കാറിനെ വീണ്ടും അധികാരത്തിലിരുത്താൻ ജനങ്ങൾ തീരുമാനിച്ചതാണ് വോട്ടെണ്ണലിൽ പ്രതിഫലിക്കുന്നത്.
The victory in these states wouldn't have been possible without the hardwork of our party workers. Bulldozer has become a symbol of uprooting mafias and criminals. We'll further implement PM Modi's welfare policies in UP: Union min Anurag Thakur on assembly election results pic.twitter.com/cmVFtDWsBb
— ANI (@ANI) March 10, 2022
37 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു സർക്കാർ തന്നെ അധികാര തുടർച്ച നേടുന്നത് യോഗി ആദിത്യനാഥിന്റേയും പ്രധാനമന്ത്രിയുടേയും തേരിലേറി തന്നെയെന്ന് നിസംശയം പറയാം. അക്രമരഹിത ഭരണം, സൗജന്യ റേഷൻ, കർശന പോലീസ് നടപടികൾ തുടങ്ങിയ കൃത്യമായി നടപ്പിലാക്കി ജനങ്ങളുടെ വിശ്വാസം കൈയ്യിലെടുത്താണ് യോഗി ആദിത്യനാഥ് ഉത്തർപ്രദേശിൽ ഭരണതുടർച്ച നേടിയത്.
Comments